യുദ്ധം ആര്‍ക്കുവേണ്ടി?എന്തിനുവേണ്ടി ?

സാമ്പത്തിക തലത്തിലുള്ള അസന്തുലിതാവസ്ഥ വളരുന്നതാണ് യുദ്ധത്തിനു കാരണം. സമ്പന്ന-ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലെന്നപോലെ സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായാല്‍ യുദ്ധങ്ങള്‍ക്കു വിരാമമുണ്ടാകും.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. ‘ ജനജീവിതം മെച്ചപ്പെടുത്താനാണ് സര്‍ക്കാരുകള്‍ നിലകൊള്ളേണ്ടത്. ഈ നേതാക്കള്‍ അവരുടെ ആഭ്യന്തര പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള മറയായി യുദ്ധത്തെ ഉപയോഗിക്കുന്നു. ഇങ്ങനെയാണ് വലിയ മനുഷ്യ ദുരന്തങ്ങള്‍ തുടങ്ങുക. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം വെച്ചു കളിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല’ . ട്രംപിനോട് കൂറില്ലാത്ത യുദ്ധത്തെ പിന്തുണയ്ക്കാത്ത മറ്റു രാജ്യങ്ങള്‍ എന്തുകൊണ്ട് ഇതേറ്റുപിടിക്കുന്നില്ല.
യു.എസ്.- ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ പറഞ്ഞു. യു.എസ്.-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കകത്തുനിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് തുടക്കമിട്ട ‘മാഗാ’ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെന്‍) പ്രസ്ഥാനത്തിലും ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഭിന്നതയുടലെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഗാ പ്രസ്ഥാനത്തിന്റെ സാമൂഹിക മാധ്യമ പ്രചാരകരായ ടക്കര്‍ കാള്‍സണ്‍, മെഗിന്‍ കെല്ലി, മാറ്റ് വാള്‍ഷ് എന്നിവര്‍ ഇറാന്‍ യുദ്ധത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഈ യുദ്ധം അതിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കു മാത്രമല്ല ലോകത്തിനാകെ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ? യുദ്ധങ്ങളുടെ കാലം കഴിഞ്ഞു. ഇനി വരാനുള്ളത് സമാധാനത്തിന്റേതാണ്.
സാമ്പത്തിക തലത്തിലുള്ള അസന്തുലിതാവസ്ഥ വളരുന്നതാണ് യുദ്ധത്തിനു കാരണം. സമ്പന്ന-ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലെന്നപോലെ സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായാല്‍ യുദ്ധങ്ങള്‍ക്കു വിരാമമുണ്ടാകും. സമ്പത്തിന്റെ കേന്ദ്രീകരണം രാഷ്ട്രീയത്തെയും ഭരണത്തെയും ബന്ധനകുരുക്കിലാക്കി. അത് അധാര്‍മ്മിക ശക്തികളുടെ പിടിയലര്‍മന്നു. രാഷ്ട്രീയത്തിനു ലക്ഷ്യ-മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. ഈ കുരുക്കഴിക്കാതെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി സുഗമമവും സുതാര്യവുമായിത്തീരില്ല. യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടാകില്ല. അതിന് സമ്പത്ത് വികേന്ദ്രീകരിച്ച് സാമ്പത്തിക പുനര്‍സംവിധാനം ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു പോംവഴികള്‍ ഒന്നും തന്നെയില്ല.

യുദ്ധങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയില്ല. രജസ്തമോ പ്രബല കാലഘട്ടങ്ങളില്‍ മാത്രമെ അതിന് പ്രസക്തിയുള്ളു. കാരണം, ആ കാലഘട്ടങ്ങളില്‍ മനുഷ്യന്റെ പുരോഗതി സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്കാണ്. ഇന്ദ്രിയമനോബുദ്ധികള്‍ ആത്മസത്തയില്‍നിന്നകന്ന് സ്ത്രീ, സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ ഈ വക ബാഹ്യവിഷയങ്ങളെ കേന്ദ്രീകരിച്ച് ബഹിര്‍മുഖമായി പുരോഗമിക്കുന്നു. ബഹിര്‍മുഖത്വം വളരുമ്പോള്‍ ഉള്ളില്‍ നിലനിന്നു പോന്നിരുന്ന പുരുഷ-പ്രകൃതി സമന്വയാവസ്ഥ നഷ്ടപ്പെടുന്നു. ഭിന്നത ഉടലെടുക്കുന്നു. ഇരുട്ട് വെളിച്ചത്തെ കീഴ്‌പ്പെടുത്തി നിറുത്തുന്നു. ജ്ഞാനം അജ്ഞാനത്താല്‍ മറക്കപ്പെടുന്നു. ഉള്ളിലെ ഭിന്നതയാണ് പുറത്തെ ഭിന്നതകള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണം. സത്വഗുണ പ്രബല കാലമെത്തുമ്പോള്‍ എല്ലാം നേരെ മറിച്ചാകും. പുരോഗതി സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കായിത്തീരും. ഉള്ളില്‍ പുരുഷ-പ്രകൃതി സമന്വയമുണ്ടാകും. ഭിന്നത അസ്തമിക്കും. വെളിച്ചം ഇരുട്ടിനെ കീഴ്‌പ്പെടുത്തി നിറുത്തും. യുദ്ധങ്ങള്‍ക്ക് പ്രസക്തിയില്ലാതാകും.

വേനല്‍, മഴ, മഞ്ഞ് എന്നീ കാലങ്ങള്‍ ഓരോന്നും മാറി മാറി വരുകയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന പോലെ സത്വരജസ്തമോ ഗുണങ്ങള്‍ ഓരോന്നും പ്രബലങ്ങളായി മാറി മാറി വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആ മാറ്റങ്ങള്‍ക്കനുസരിച്ചു ഇന്ദ്രീയമനോബുദ്ധികള്‍ ആത്മസത്തയോട് അടുക്കുകയും അകലുകയും ചെയ്തുകൊണ്ടിരിക്കുന്നു. അടുക്കുമ്പോള്‍ മനുഷ്യനും പ്രപഞ്ചവുമായി ആകര്‍ഷണബന്ധം നിലനില്‍ക്കുന്നു. വെളിച്ചം ഇരുട്ടിനെ കീഴ്‌പ്പെടുത്തി നിറുത്തുന്നു. അകലുമ്പോള്‍ വികര്‍ഷണം സംഭവിക്കുന്നു. ഇരുട്ട് വെളിച്ചത്തെ കീഴ്‌പ്പെടുത്തി നിറുത്തുന്നു.
ആകര്‍ഷണ-വികര്‍ഷണത്താലുണ്ടാകുന്ന ദ്വന്ദപ്രതിഭാസമാണ് ജീവിതം. ഇരുളും വെളിച്ചവും മാറി മാറി ജീവിതത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. ഈ ജീവിതത്തില്‍ പുതിയതായി യാതൊന്നും സംഭവിക്കുന്നില്ല. എല്ലാം ആവര്‍ത്തനങ്ങള്‍ മാത്രം.

രാജോഗുണ പ്രബലമായ രാജവാഴ്ചക്കാലം അവസാനിച്ചു. തമോഗുണ പ്രബലമായ ഈ വ്യാവസായിക കാലഘട്ടം അതിന്റെ അന്ത്യത്തോടടുത്തിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതി ജീര്‍ണ്ണാവസ്ഥയിലാണിന്ന്. ഭിന്നതയുടെ കാലം കഴിഞ്ഞു. ഇനി സമന്വയത്തിന്റേതാണ്. യുദ്ധങ്ങള്‍ ഒഴിഞ്ഞ സത്വഗുണപ്രബലമായ സ്ഥിതിസമത്വമുള്ള സുവര്‍ണ്ണകാലം. അതിലേക്ക് പ്രകൃത്യാ ഉള്ള പരിവര്‍ത്തനം നടക്കുന്നുണ്ട്. മനുഷ്യര്‍ വിചാരിച്ചാല്‍ അതിന്റെ ഗതിയെ ത്വരിതപ്പെടുത്താനാകും.
8281852377

Author

66 Views
Scroll to top
Close
Browse Categories