കവിത

ശില്പം

വക്കുകളും ചായങ്ങളുംമഴയും മണ്ണും പോലെയാണ്.അവയൊന്നു ചേര്‍ന്ന്കവിതയും ചിത്രവുമാകുന്നു. വാക്കുകള്‍ തൂലികത്തുമ്പിലൂടെകവിതയായ് കടലാസ്സിലേക്ക്-പിറന്നു വീണ്, ചുവരിലെ-ച്ചിത്രത്തെനോക്കി,കണ്ണ് ചിമ്മിക്കൊണ്ടിരുന്നു.നാക്ക് നുണഞ്ഞ്‌കൊണ്ടിരുന്നു. ചായം നുണഞ്ഞ ബ്രഷ്ചുവരിനെയുമ്മവെച്ച്ചിത്രമായുണരുന്നത്-കണ്ട കവിത, കോരി-ത്തരിച്ച് മൊട്ടിട്ടു. കവിത കടലാസ്സീന്നുംചിത്രം ചുവരീന്നുമിറങ്ങിപ്രപഞ്ച താളത്തിനൊപ്പമൊഴുകികണ്‍കുളിരുന്ന നൃത്തമായ്. ദേവചലനംഹൃദയസ്‌ഫോടനമായ്തണുത്തുറഞ്ഞ്കടലിലും …

ഭൂമി

എവിടെയും മധുരംപരുവപ്പെടുന്നുഎവിടെയും നിറങ്ങൾകൊണ്ടലങ്കരിക്കുന്നു അൽപ്പം കയ്പ്ഇലയുടെ മൂലയിൽ ഉണ്ട്രുചിച്ചിട്ടില്ലേകാരുണ്യ വർഷത്തിനിടയിലെകരുതൽ കരുത്ത്‌ മാറ്റമേയുള്ളൂമരണമില്ലമനസ്സിൽ വായിച്ചാൽജ്ഞാനം ലഭിക്കും തെറ്റി നടക്കുന്ന വഴിയിൽകസ്തൂരി മാൻതെളിവ് നൽകുംമണം പരത്തും “പൂ പോലെ വേണം നടക്കാൻ”പഴമയിൽ പഴഞ്ചൊല്ലുണ്ട് 9446971133

തലയില്ലാക്കോലങ്ങള്‍

ജനിച്ചിട്ടും ജനിക്കാത്തമരിച്ചിട്ടും മരിക്കാത്തകഴിഞ്ഞിട്ടും കഴിയാത്തമരത്തിന്റെ തോലെഴുന്നമരവിച്ച മനുജന്റെവദനത്തിലൊഴുകുന്നനിണഗംഗാനദിയുടെപതിയുടെ മതിയുടെവിധിയുടെ ചതിയുടെതിക്തബീഭത്സതയുടെകദനകാന്താരരണ-മുഖമിഹമുഖരിത-മനുദിനമതിശയ-ച്ചേലുകളെ, ശ്രുതികളെപുണരുന്ന ഹൃദയത്തില്‍തുടിക്കുന്ന തിളയ്ക്കുന്നദേശസ്‌നേഹസ്മൃതിയുടെ,പൊന്നുഷസ്സിന്നാഭയുടെ,അമ്പിളിപ്പെണ്‍ചേലയുടെഞൊറികളെ പറിക്കുന്നഅന്ധമന്നര്‍ സുതനുടെകരവിരുതെന്നപോലെകൈവഴുതി പതിക്കുന്നപെരുന്തച്ചന്‍ കബന്ധത്തെമുറകാട്ടീട്ടിളിക്കുന്നനിറംമാറിപ്പുളയ്ക്കുന്നശൂര്‍പ്പണഖ ചിന്തയുടെമൂക്കുകളെ, മുലകളെ,മധുപോലെ, ഭ്രമിപ്പിക്കുംനാഭിയുടെ അടിമുടിഅരിയുവാന്‍, നിഹനിക്കാന്‍മുതിരുന്ന നവജാത-ത്രേതായുഗക്കൗമാരത്തിന്‍-പറവയെ ചിറകറു-ത്തെറിയുന്ന സഹസ്രരാ-വണ്ണന്മാരെ, അടുത്തുപോയ്അംബരത്തെ പമ്പരമായ്കറക്കിയ, …

അയാളും അവളും

രണ്ടാണ് നാം,രണ്ടിലകൾ പോൽ, ഒരു ചില്ല താങ്ങുന്നഒരു വേരു തീറ്റുന്ന രണ്ടു ദേഹം രണ്ടാണ് നാം,രണ്ടു കാറ്റു പോൽ, ഒരേ നേരം ആഴിയു-മൂഴിയും തഴുകുന്ന രണ്ടു പാർശ്വം രണ്ടാണ് നാം,രണ്ടു ചിറകു പോൽ,ഒരേ ദിശയെങ്കിലുംഒരു …

പഥികന്‍

നിസ്വന്റെ കൊട്ടാരമാണീ പെരുവഴി-നിസ്വാര്‍ത്ഥസേവനം നല്‍കും പൊതുവഴി,നിസ്സീമമായ് തോന്നുമെല്ലായിടങ്ങളുംനിസ്സാര ജീവിതം നിഷ്ഫലമായിടും… ഒന്നു നിനക്കുകില്‍ മറ്റൊന്നു വന്നിടുംഒന്നിനും കൊള്ളാത്തപാഴുറ്റ ജീവിതം,നന്നായ് പരിശ്രമിച്ചീടിലൊ കിട്ടിടാം,അന്നത്തെയന്നത്തിനായെഴും കഷ്ടത… അന്യന്റെ ചട്ടിയില്‍ കൈയിട്ടുവാരുവാന്‍ –അന്യഥാ ചിന്തിക്കുമാര്‍ത്ഥവിരോധികള്‍,ജന്യമല്ലാത്തതാം അര്‍ത്ഥകാമാര്‍ത്തിതര്‍,വന്യത്വമാര്‍ന്നെത്തുമാ ശുഷ്‌കപാത്രമായ്… ചിന്തകള്‍ …

കാരണം

ജന്മനാ,മരാസ്മസ് ബാധിച്ച പേഴ്സിൽനിന്നുംഅവസാനത്തെ തുട്ടും പടിയിറങ്ങി. കഴിഞ്ഞുപോയത്,ആഘോഷമില്ലാത്ത,ചെലവുകളുടെ ഒരു ഘോഷയാത്രയായിരുന്നു.വരാനിരിക്കുന്നത്,അതിലും കൂടുതലോ കുറവോ?അറിയില്ല! എന്നിരിക്കിലും,എന്നും കാണുന്ന,‘സ്വർഗ്ഗത്തിലുള്ള പണമരങ്ങളിലെഒന്നിൽനിന്നുംഒരു വിത്ത്എന്റെ മുറ്റത്തൊരിക്കൽ വീഴും’എന്നദിവാസ്വപ്നത്തിന്റെ പറക്കുന്ന പരവതാനിമടക്കിവെയ്ക്കാൻഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം,സൂര്യാസ്തമയത്തിനു മുൻപ്,എനിക്കൊന്നു വിശ്രമിക്കേണ്ടതുണ്ട്. 9446 761 243

പിതൃവനം

ചുടലയിലെ ചിതയിൽആളുന്ന അഗ്നിതൻനാവുകൾ ഉരുവിടുംമരണമെന്ന സത്യത്തെഉരുവിടും മന്ത്രങ്ങൾ.അഞ്ചുചേർന്ന ഭൂതങ്ങൾപിരിഞ്ഞുപോയ്സമഷ്ടിതൻ ഭൂതത്തിൽവിലയനം ചെയ്യുന്നു.ജീവൻ തുടിപ്പിച്ച്തരളിതമാക്കിയപ്രാണങ്ങളഞ്ചുംപക്ഷികൾപോൽ ചിറകടിച്ച്എവിടെയോ പോയ് മറയുന്നു.അഗ്നിമേയുന്ന പിതൃവനത്തിൽഗർവിൻ തൃണനാമ്പുകൾഒരിഴ വേരുപോലുംബാക്കിവെയ്ക്കാതെകത്തിയെരിഞ്ഞു പോകുന്നു.അഗ്നി അശിച്ചുതുപ്പിയ ചുടലഭസ്മംനശ്വരപ്രഞ്ചത്തിൻനിദർശനപാഠങ്ങൾ.8943813300

ഒരേകടൽ

നിൻചെറുനോട്ടമതുമതിയെന്നിലെവൻനിലം പൂത്തുമലർന്നു നിൽക്കാൻ നിൻവിരൽസ്പർശമതിൽ വിടരും: തളിരല്ലികൾ, താരുകൾ ,തേൻദളങ്ങൾ നിന്നതിദൂരത്തെഗന്ധമതു പോരുമെന്നിൽപ്പരാഗമെഴുന്നിളകാൻ നിൻസുഹാസത്തിന്നധരത്താലൂറുന്നുഎന്നിലാനന്ദംമതിഭ്രമങ്ങൾ എൻകാതിലന്ത്യംനീയെന്തായിടാം ചൊൽക:“വൻകടലെന്തിനുനെഞ്ചിലേറ്റി?” 2.നെഞ്ചിൽ നാമേറ്റിയവൻകടലല്ലയോനമ്മെത്തിരയുംചുഴിയുമാക്കി എത്ര മലരിയിൽവീണു ചുഴറീട്ടുംഉൾക്കടലിൽത്തന്നെനീന്തുന്നു നാം നീളെ വിഴുങ്ങാൻഫണമുയർത്തുംതിരക്കോളീക്കൊടുംകടൽച്ചീറലല്ലോ ആരറിയുന്നു കടലടിയാഴത്തിൽനീറുന്ന തീക്കുണ്ഠംവേവും തിര …

തീറാധാരം

മരണം തോറ്റോടുമീ.തീരഭൂമിയില്‍നിത്യമൃതസഞ്ജീവനിയായ്പഞ്ചഭൂതമേ… പാടൂ…അന്തരംഗത്തിന്നഴി-കൂടുവിട്ടുണരുമീഅഗ്നിപക്ഷങ്ങള്‍ നീര്‍ത്തിവീണ്ടുമങ്ങുയര്‍ന്നാടൂ..സിരയില്‍ തിരകളാ-യുയരും നിണച്ഛവിസന്ധ്യകളുഷസ്സുക–ളെന്നില്‍ നിന്നണിയവെ,മനസ്സിന്‍ കോവില്‍ മുറ്റ-ത്താദിതാളത്തില്‍തുള്ളുംമിഴിത്താരകള്‍, മാന-മെന്നില്‍ നിന്നണിയവെപ്രപഞ്ചസത്യങ്ങളെന്‍സ്മരണാഞ്ജലിയുമായ്പ്രണമിക്കവെ, പോകമൃത്യു നീ പരാജിതന്‍…രാഗലേഖനങ്ങളാ-ലെന്‍മനോ തീരങ്ങളില്‍രാസലീലയാടുമീതിരകള്‍ തുളുമ്പവെ,നീലവാനത്തിന്‍ താളില്‍നിര്‍മ്മല നിശീഥങ്ങള്‍നാളെയുമെന്‍ കാവ്യങ്ങള്‍താരമായ് പകര്‍ത്തവെ…സ്വര്‍ണ്ണപൗര്‍ണ്ണമികളുംകുളിര്‍തെന്നലിന്‍ ഹര്‍ഷസൗഖ്യവുമെന്നില്‍ പൂത്തമോഹവും വിതുമ്പവെതീരഭൂമിയിലെന്നി-ലനശ്വരതയുടെതീറാധാരമായിതാസന്ധ്യകള്‍ തുടിക്കുന്നു….!

കാവ്യതാരകമേ മിഴി തുറക്കുമ്പോൾ

കാവ്യതാരകമേ നിൻ മിഴി തുറക്കുമ്പോൾഎന്നകതാരിലൊരായിരം വർണ്ണങ്ങൾ വിടരുന്നു കടലോളം കദനങ്ങളൊ ക്കെയും മിഴി പൂട്ടി ഉന്മാദമുണരുമെൻ ചിത്തം ഗഗനത്തിലായാടി തിമിർക്കുമെൻമാനസംപുലർകാല ഹിമം പോൽ പതിയുമെന്നകതാരിലായി തരു മഞ്ഞിൻ കണം പോൽസ്പർശിക്കുമെൻ ഹൃത്തടം തന്നിലായി കാവ്യതാരകമേ …

Scroll to top
Close
Browse Categories