നീതിയുടെ പുസ്തകം

അര്‍ദ്ധരാത്രിയുടെ മൗനത്തില്‍
ഒരു രാഷ്ട്രം സ്വന്തം ശ്വാസം കേട്ടുണര്‍ന്നു-
നൂറുകണക്കിന് ഭാഷകളെ ചേര്‍ത്തു
ഒന്നായി നില്ക്കാനുള്ള ഒരു സ്വപ്നം തേടി.

ബന്ധനങ്ങളുടെ ചാരത്തില്‍ നിന്നു
ഒരു ഗ്രന്ഥം ഉയര്‍ന്നു-
രാജാക്കന്മാരുടേത് അല്ല,
വിജയികളുടെ സ്വത്ത് അല്ല,
ജനങ്ങളുടേതു മാത്രം.

അംബേദ്കര്‍ എന്ന ശില്പിയുടെ കൈയ്യോടെ,
വാക്കുകളെ ശിലയില്‍ കൊത്തിവെച്ചു:
”സ്വാതന്ത്ര്യം കടം വാങ്ങിയത് അല്ല,
സമത്വം നീട്ടിവെക്കപ്പെടേണ്ടതല്ല,
സൗഹൃദം വെറുമൊരു ഓര്‍മ്മ അല്ല.”

ഓരോ വാക്കുകളും വിത്തേകി,
പോരാട്ടത്തിന്റെ മണ്ണില്‍ വീണു,
നൂറ്റാണ്ടുകളുടെ വേദനയില്‍ നനഞ്ഞ
ചുമലേറ്റവരുടേ ധൈര്യത്തില്‍ വളര്‍ന്നു.

ഭരണഘടന-
മഷിയില്‍ കുറിച്ചത് മാത്രമല്ല,
ഒരു പ്രതിജ്ഞയില്‍ നിലകൊള്ളുന്നതാണ്
ദുര്‍ബലരുടെ ശബ്ദം മാഞ്ഞുപോകരുത്,
ദരിദ്രരുടെ മുഖം മറഞ്ഞുപോകരുത്,
ഓരോ കുഞ്ഞും, ഓരോ സ്ത്രീയും, ഓരോ മനുഷ്യനും
തല ഉയര്‍ത്തി നടക്കട്ടെ അതിന്റെ തണലില്‍.

അതിനു പോരായ്മകള്‍ ഉണ്ടാകും-
കാരണം നമ്മളും വളരുന്നു,
അതും വളരുന്നു.
പക്ഷേ അത് ജനതയുടെ മനസ്സാക്ഷിയില്‍
ഒരാശ്വാസത്തിന്റെ കണ്ണാടി തന്നെയാണ്.

ഇന്ന് പതാക കാറ്റില്‍ വിറങ്ങലിക്കുമ്പോള്‍,
ഒത്തുചേര്‍ന്ന ശബ്ദങ്ങള്‍ ഉയരുമ്പോള്‍,
നാം തിരിച്ചുവരുന്നു
അംബേദ്കര്‍ അഗ്‌നിയില്‍ കൊത്തിവെച്ച
ആ വാഗ്ദാനത്തിലേക്ക്:
ഒരു രാഷ്ട്രം ശക്തമാവുന്നത്
നീതി ദാനം ചെയ്താല്‍ അല്ല,
മറിച്ചു ജന്മാവകാശം നേടിയാലാണ്.
95393 65576

Author

54 Views
Scroll to top
Close
Browse Categories