മായാത്ത സര്‍ഗവൈഭവം

ചൊവ്വല്ലൂര്‍ : സ്വയം വിലയിരുത്തൽ
‘കവിയും കഥാകൃത്തും, സിനിമാ പാട്ടെഴുത്തുകാരനുമൊക്കെയാണെങ്കിലും അടിസ്ഥാനപരമായി
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’ .മലയാളി ആസ്വാദകരെ ഇത്രയേറെ കീഴടക്കിയ വരികള്‍ മറ്റൊന്നില്ല. ഒരു നേരമെങ്കിലും കാണാതിരിക്കാന്‍ വയ്യാതെ ആ വരികളുടെ രചയിതാവ് പതിവായി എത്തുമായിരുന്നു ഗുരുവായൂര്‍ നടയില്‍ . 86-ാം വയസ്സില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന പ്രതിഭ വിടവാങ്ങി യിരിക്കുന്നു. .
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി തന്റെ സര്‍ഗപ്രതിഭ തെളിയിക്കാത്ത മേഖലകള്‍ ചുരുക്കമെന്ന് പറയാം. എന്നാല്‍ ആ പ്രതിഭയുടെ സര്‍ഗവൈഭവത്തെ പലരും തിരിച്ചറിഞ്ഞില്ല എന്നതാണു വാസ്തവം. പല മേഖലകളിലായി ആ സൃഷ്ടിവൈഭവം ചിതറി കിടന്നുവെന്നത് മറ്റൊരു വസ്തുത. ഹരിഹരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ‘സര്‍ഗ’ത്തിലെ സംഭാഷണം ഒരുക്കിയത് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണെന്നത് അധികം കൊട്ടിഘോഷിക്കപ്പെടാത്ത കാര്യം. തുലാവര്‍ഷത്തിലെ’ സ്വപ്‌നാടനം ഞാന്‍ തുടരുന്നു’ എന്ന ഗാനം ഹൃദയത്തില്‍ കൊണ്ടുനടന്നവര്‍ അതിന്റെ രചയിതാവിനെ അറിഞ്ഞിരിക്കുമോ എന്ന് സംശയം. മൂവായിരത്തിലധികം ഭക്തി ഗാനങ്ങളാണ് ചൊവ്വല്ലൂർ ഒരുക്കിയത്.
ആകാശവാണിയില്‍ കെ. രാഘവന്റെ സംഗീതസംവിധാനത്തില്‍ നിരവധി ലളിതഗാനങ്ങള്‍ ചൊവ്വല്ലൂരിന്റെ തൂലികയില്‍ പിറന്നു.
ഇതില്‍ നിന്നൊക്കെ മാറി പത്രപ്രവര്‍ത്തനമേഖലയില്‍ കടന്നാല്‍ കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണം മലയാള മനോരമയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയായിരുന്നു. ഭാരതീയ വിദ്യാഭവനില്‍ പത്രപ്രവര്‍ത്തനത്തില്‍ കാലെടുത്ത് വയ്ക്കുന്നവര്‍ക്ക് ജേര്‍ണലിസം പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും ഇതിനിടയില്‍ ചൊവ്വല്ലൂര്‍ സമയം കണ്ടെത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബത്തിലാണ് ജനനം. ഭാര്യ തൃശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍, മരുമക്കൾ: ഗീത, പരേതനായ സുരേഷ് ചെറുശേരി.
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, മികച്ച നാടക ഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്‌കാരം, കേരള കലാമണ്ഡലം മുകുന്ദരാജ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം,
പദവികള്‍
കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സംഗീതനാടക അക്കാഡമി അംഗം, സാഹിത്യഅക്കാഡമി അംഗം, ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, നവജീവന്‍ പത്രാധിപസമിതി അംഗം, സ്വതന്ത്രമണ്ഡലം സായാഹ്നപത്രം പത്രാധിപര്‍, ഗുരുവായൂര്‍ ദേവസ്വം ഭക്തപ്രിയ മാസിക പത്രാധിപ സമിതി അംഗം, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ
സിനിമാ ഗാനരചനകളില്‍
ഏറ്റവും ശ്രദ്ധേയം
‘സ്വപ്‌നാടനം ഞാന്‍ തുടരുന്നു.’
(തുലാവര്‍ഷം- സംഗീതം സലില്‍ ചൗധരി)
തിളങ്ങിയ മേഖലകള്‍
കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക, പത്രപ്രവര്‍ത്തനം, ഡോക്യുമെന്ററി.
തിരക്കഥ
പ്രഭാതസന്ധ്യ, ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം
സംഭാഷണം-
സര്‍ഗം
ഒരു നേരമെങ്കിലും
കാണാതെ വയ്യെന്റെ
ആൽബം:തുളസിതീർത്ഥം
സംഗീതം:ടി എസ് രാധാകൃഷ്ണൻ
ശബ്ദം: യേശുദാസ്
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം
(ഒരു നേരമെങ്കിലും…..)
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നില്‍ മിന്നിമായും……
(ഒരു നേരമെങ്കിലും…..)
അകതാരിലാര്‍ത്തുവാന്‍ എത്തിടുമോര്‍മ്മകള്‍
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം …..
(ഒരു നേരമെങ്കിലും…..)

ഭക്തര്‍ ഏറ്റെടുത്ത
ഗാനങ്ങളില്‍ ചിലത്:
‘ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം.’
‘ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം’
‘ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക്
ചില നേരമുണ്ടൊരു കള്ളനോട്ടം…’






