ഒന്നായാലേ നന്നാകൂ

ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകള്‍ക്കു പുറമെ സ്വന്തംരാഷ്ട്രീയപാര്‍ട്ടികളും അവര്‍ക്കുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ക്കു പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങള്‍ ഉറപ്പിക്കാനും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കൂട്ടര്‍ ഒന്നിക്കും. കേരളത്തിലെ കോണ്‍ ഗ്രസില്‍ ഇപ്പോള്‍ നടന്ന നേതൃമാറ്റം ഇക്കാര്യം ഒന്നുകൂടി അടിവരയിടുന്നതാണ്.

കേരള ചരിത്രത്തിലെ സിംഹ ഗർജ്ജനമായിരുന്ന ധീര വിപ്ളവകാരി സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന് 90 വയസ്. തിരുവിതാംകൂറിലെ അവശ, പിന്നാക്ക ജനവിഭാഗങ്ങൾ നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെ വിജയത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ചരിത്രപ്രസിദ്ധമായ ആ പ്രസംഗം. ക്രൈസ്തവ മഹാസഭയുടെ നേതൃത്വത്തിൽ 1935 മേയ് 11 ന് കോഴഞ്ചേരിയിൽ കൂടിയ ക്രൈസ്തവ- ഈഴവ- മുസ്ലിം രാഷ്ട്രീയ സമ്മേളനത്തിൽ സി. കേശവന്റെ പ്രസംഗം അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയതിനൊപ്പം തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ഗതി തന്നെ മാറ്റിമറിച്ചുവെന്നതാണ് ചരിത്രം.
അന്നത്തെ സർക്കാരിനും മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ സി.പി രാമസ്വാമി അയ്യർക്കും എതിരായ ഗർജ്ജനം നിവർത്തന പ്രക്ഷോഭത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനുള്ള താക്കീത് കൂടിയായിരുന്നു. പ്രസംഗത്തിലെ വിവാദമായ ഒരു ഭാഗം ഇങ്ങനെയായിരുന്നു. ‘സർ സി.പി യെയാണ് ഞാൻ സൂചിപ്പിക്കുന്നത്. നമുക്ക് ആ ജന്തുവിനെ വേണ്ട. ആ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ ഒരു ഗുണവും ചെയ്യില്ല. ആ മാന്യൻ വന്ന ശേഷമാണ് തിരുവിതാംകൂറിന് ചീത്തപ്പേര് കിട്ടാൻ തുടങ്ങിയത്. ആ മനുഷ്യൻ പുറത്തുപോകും വരെ ഈ രാജ്യത്തിന് നന്മയൊന്നും ഉണ്ടാകില്ല.’ പ്രസംഗം വൻ വിവാദമായതോടെ രാജ്യദ്രോഹപരവും സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്താൻ ഇടയാക്കുന്നതുമാണെന്ന് ആരോപിച്ച് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലാ മജിസ്ട്രേട്ട് കോടതി അദ്ദേഹത്തിന് രണ്ട് വർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. സി. കേശവൻ ജയിലിലായതോടെ പ്രക്ഷോഭം കെട്ടടങ്ങുമെന്നായിരുന്നു സർക്കാർ കരുതിയത്. എന്നാൽ നാടെങ്ങും പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഒടുവിൽ സംയുക്ത രാഷ്ട്രീയ സമിതിയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറായി. പിന്നാക്ക വിഭാഗങ്ങളുടെ നാവായി പ്രവർത്തിച്ച സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്തിയിലും ശക്തിയിലുമാണ് ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ സംയുക്തമായി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന് ഊർജ്ജം പകരാനാണ് കോഴഞ്ചേരിയിൽ അദ്ദേഹം ആയിരങ്ങൾക്ക് മുന്നിൽ കത്തിജ്വലിച്ചത്. അധികാരികളുടെ മസ്തിഷ്‌കങ്ങളെ കാട്ടുതീ പോലെ പൊള്ളിച്ച മഹാഗർജ്ജനമായിരുന്നു അത്. സവർണ മാടമ്പിത്തത്തിനെതിരെ സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണമെന്നതായിരുന്നു കോഴഞ്ചേരി പ്രസംഗത്തിലൂടെ സി.കേശവൻ ആഹ്വാനം ചെയ്തത്.
1888 ൽ തിരുവിതാംകൂർ രാജാവിന്റെ കീഴിൽ നിയമസഭ നിലവിൽ വന്നെങ്കിലും പിന്നാക്കക്കാർ തുടർച്ചയായി അവഗണന നേരിടുകയായിരുന്നു. നിയമസഭയിലേക്ക് 1922, 25, 28, 31വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജനസംഖ്യയുടെ 8.69 ശതമാനമായിരുന്ന ഈഴവരിൽ നിന്ന് ഒരാൾ പോലും നിയമസഭയിലെത്തിയില്ല. ജനസംഖ്യയുടെ 3. 53 ശതമാനമായിരുന്ന മുസ്ലിങ്ങളുടെ സ്ഥിതിയും സമാനമായിരുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ അന്ന് 16.04 ശതമാനമായിരുന്നു. അവരുടെ പ്രാതിനിധ്യം 1922ലെ തിരഞ്ഞെടുപ്പിലെ 7ൽ നിന്ന് 1931ൽ എത്തിയപ്പോൾ 4 ആയി കുറഞ്ഞു. എന്നാൽ ജനസംഖ്യയുടെ 8.68 ശതമാനമായിരുന്ന നായർ സമുദായ പ്രാതിനിധ്യം 1922 ലെ 12 ൽ നിന്ന് 1931 എത്തിയപ്പോൾ 15 ആയി ഉയർന്നു. കരം കെട്ടിയിരുന്നവർക്ക് മാത്രമായിരുന്നു സഭകളിലേക്കുള്ള വോട്ടവകാശം. ഈഴവ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഭൂവുടമകൾ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഈ ഭൂമികളുടെ മുൻ ഉടമസ്ഥരായ സവർണർക്ക് മാത്രമായിരുന്നു വോട്ടവകാശം നൽകിയിരുന്നത്. ഈ അനീതിക്കെതിരെയാണ് ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ ഒന്നിച്ച് സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നൽകി നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.
പ്രസംഗത്തിന്റെ ഉൗർജപ്രവാഹം
അതിന്റെ ഭാഗമായി കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിലൂടെ സി.കേശവൻ ആവശ്യപ്പെട്ടത് സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണം എന്നായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ യോഗത്തിലാണ് സംയുക്ത സമരം എന്ന ആശയം ആദ്യമുയർന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ അമരക്കാരൻ. അധികാരികൾക്ക് നിവർത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടി വന്നതോടെ ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്ന് കൂടുതൽ പേർ നിയമസഭകളിലേക്കെത്തി.തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷനടക്കം പിന്നാക്കക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും സമരത്തിന്റെ ഫലമായി പിന്നീടുണ്ടായി.സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ പിന്നീട് അവകാശങ്ങൾ ഓരോന്നായി പിടിച്ചുവാങ്ങി. ഇപ്പോഴും അവരത് തുടരുന്നു. എന്നാൽ ഈഴവ സമുദായത്തിന് ആ ആവേശം നിലനിർത്താനാകാതെ പോയതിനാൽ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല.
ഭിന്നത തന്നെ പ്രധാന വില്ലൻ
സമുദായ ബലത്തിൽ കേരളത്തിൽ ഒന്നാമതായിട്ടും അതിന് ആനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നത് നമ്മുടെ ബലഹീനത തന്നെയാണ്. ദേവസ്വം ബോർഡുകളിലടക്കം മുന്നാക്കക്കാർ ബഹുഭൂരിപക്ഷം അവസരങ്ങളും സ്വന്തമാക്കി വച്ചിരിക്കുന്നു. എന്നിട്ടും സർക്കാരിനെ സ്വാധീനിച്ച് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുക്കാൻ അവർക്കായി. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമനം ലഭിച്ചെത്തിയ ഒരാൾക്ക് ഈഴവനാണെന്നതിന്റെ പേരിൽ നേരിടേണ്ടി വന്ന ജാതിവിവേചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എന്തിനുവേണ്ടിയാണോ സി.കേശവനെപ്പോലുള്ള മഹാരഥന്മാർ പോരാടിയത്, അതേ സാഹചര്യം ഇന്നും നിലനിൽക്കുന്നുവെന്നത് പരിഷ്കൃതസമൂഹത്തിന് ഒട്ടും ഭൂഷണമല്ല. നമുക്കൊപ്പം പോരാടിയവർ നമ്മെ പിന്നിലാക്കി കുതിക്കുമ്പോഴെങ്കിലും നമുക്കിടയിലെ ഭിന്നതയാണ് പ്രധാന വില്ലനെന്ന യാഥാർത്ഥ്യം തിരിച്ചറിയണം.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകള്‍ക്കു പുറമെ സ്വന്തംരാഷ്ട്രീയപാര്‍ട്ടികളും അവര്‍ക്കുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ക്കു പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങള്‍ ഉറപ്പിക്കാനും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കൂട്ടര്‍ ഒന്നിക്കും. കേരളത്തിലെ കോണ്‍ ഗ്രസില്‍ ഇപ്പോള്‍ നടന്ന നേതൃമാറ്റം ഇക്കാര്യം ഒന്നുകൂടി അടിവരയിടുന്നതാണ്. പാര്‍ട്ടിക്ക് മികച്ച നേട്ടങ്ങള്‍ നല്‍കിയ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി, പകരം ക്രൈസ്തവസഭയുടെ താത്പര്യങ്ങള്‍ക്കു വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ പ്രതിഷ്ഠിച്ചത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്. സുധാകരന്‍ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി. പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണിത്. കേരളത്തിലെ കോണ്‍ഗ്രസ്, കഴിഞ്ഞ കുറെക്കാലമായി ഈഴവ വിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. കേരള നിയമസഭയിലെ പ്രതിപക്ഷത്തെ ഈഴവ പ്രാതിനിധ്യം ഒറ്റയാളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നതുതന്നെ ഇതിന് ഉദാഹരണമാണ്. ഈഘട്ടത്തിലാണ് ഈ നീക്കങ്ങള്‍ക്കെതിരെ പോരാടുന്ന എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ നമ്മളില്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഈ മഹാപ്രസ്ഥാനത്തെ എങ്ങനെയും ഇല്ലായ്മ ചെയ്യുകയെന്ന നിലയിലേക്ക് അവര്‍ മാറിയിരിക്കുന്നു. ഗുരു തിരികൊളുത്തിയ ഈ മഹാപ്രസ്ഥാനത്തിനും സമുദായ താല്പര്യങ്ങൾക്കും അതീതമായി അവരുടെ വൈരാഗ്യബുദ്ധി വികൃതരൂപം പ്രാപിച്ചിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം നിരന്തരം ശബ്ദമുയർത്തുന്നത് രാഷ്ട്രീയ പാർട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അവരും യോഗത്തെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ്. സർക്കാർ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാൻ സവർണ, ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഈ കാലത്തും ഈഴവർ തമ്മിലടിച്ച് സ്വയം നശിക്കുകയാണ്. ഇത് അവസാനിപ്പിച്ച് ഒന്നായാലെ നന്നാകൂ എന്ന തിരിച്ചറിവാണുണ്ടാകേണ്ടത്.