കവിത

വാർദ്ധക്യപർവം

വന്നുവല്ലോ നീയെന്നെക്കാണുവാ, നുരിയാടാന്‍!നന്ദിയോതുന്നേന്‍ നാണൂ നിനക്കും നിന്‍ പുത്രനും !ഭൂമിയിലേറ്റം ഭാഗ്യമുള്ളവന്‍ ഞാനെന്നത്രെഹാ മനക്കോട്ട പടുത്തുയര്‍ത്തീയൊരിക്കല്‍ ഞാന്‍!’പോയ കാലത്തിന്നോരോ വേളകള്‍ മനസ്സിലേ –ക്കോടിയെത്തുന്നു; മേനോന്‍ ഓര്‍ത്തെടുക്കുന്നു വീണ്ടും:‘അന്നൊക്കെ പഠിക്കുവാനെന്റെ കുട്ടികള്‍ നാലുംപിന്നിലായിരുന്നി,ല്ലെന്‍ ധനവും തുണച്ചേറെ …

മരണപ്പെട്ടവന്റെ മുറി

മരണപ്പെട്ടവന്റെ മുറിയിലേക്കു ഞാനിന്നുപോകുംനിറഞ്ഞമാറാലകൾ പറിച്ചുമാറ്റുകയോമാറ്റാതിരിക്കുകയോ ചെയ്യും വലതുകാൽവച്ചുതന്നെകയറുംവലതുകണ്ണു തുടിച്ചേക്കാംഇടംനെഞ്ചു പക്ഷേശാന്തമായിരിക്കും. മേശപ്പുറത്തു കനത്തുകിടക്കുന്ന പൊടിപടലത്തിൽഞാനെന്റെയും അദ്ദേഹത്തിന്റെയും പേരെഴുതുംചുറ്റുപാടും മിഴിച്ചുനോക്കും;നിറംമങ്ങിപ്പഴകിയ ചുവരുകളിലെവിടെയെങ്കിലുംകാച്ചെണ്ണയുടെ മെഴുക്കുണ്ടോയെന്ന്. കട്ടിലിന്നോരത്തിലറിയാതിരിക്കുംതലയിണയിലെ, എന്റെ കണ്ണീർപ്പാടുകൾ തിരിച്ചറിയുംകിടക്കയിലേക്കു കടപുഴുകിവീഴുംഉറക്കെക്കരയും. ഉന്മാദിനിയെപ്പോലെഴുന്നേറ്റ്അലമാര വലിച്ചുതുറക്കുംചിലന്തിവലക്കണ്ണികളെ പൊട്ടിച്ചുകൊണ്ട്ഒരുകൂനതുണിത്തരങ്ങൾകമഴ്‌ന്നുവീഴും ധൂളിയുയരും …

അഞ്ചിതൾ കാഴ്ച്ചകൾ….

കല്ല് അജീവൻ ഞാൻ ,ശരം വിട്ട വേഗത്തിൽഎറിയപെട്ടോൻ …. ഒരു കുന്നു നെറുകയിൽഉരുട്ടിക്കയറ്റിയെന്നെ ….ആ കരം കൊണ്ടു തന്നെഗർത്തത്തിലുരുട്ടിയിട്ടെന്നെ… ഞാനൊരുഭ്രാന്തിളക്കിയാട്ടിയഉരുട്ടു വണ്ടിയോ…. കരകടലാർത്തിരമ്പി ത്തല്ലുന്നല്ലോയെന്നെ…ഞാനിടിഞ്ഞിടിഞ്ഞ്കടലിലലിയുന്നല്ലോ….കവിവരരിതുകണ്ടൊരു വരിക്കവിത കുറിയ്ക്കുന്നതിങ്ങനെ:കടലുചുംബിച്ച ചുണ്ടിനായികര പിന്നാലെ പോകുന്നു പിന്നെയും…. തിര …

ആകാശദീപം

കാലമാം ചക്രവാള സീമകൾ താണ്ടി നീ;ആകാശദൂതുമായി പോയതെവിടേക്ക്?ഇവിടെ നിന്‍ പാദമുദ്രകള്‍ പതിഞ്ഞൊരീമണ്ണും;കളി ചിരി നിറഞ്ഞീ വീടും നാടും വിട്ട്ജീവിത നാടക രംഗപടം മാറ്റിഎങ്ങ് മറഞ്ഞൊരെന്‍ പൂങ്കുയിലേ നീഎന്തെന്ത് മോഹന സ്വപ്നങ്ങള്‍ നല്‍കി നീ;എന്തേ തിടുക്കത്തിലെങ്ങു …

ലാൻഡ് മാർക്കുകൾ

ഒറ്റ നിറമായിരുന്നു.അപ്രതീക്ഷിതമായൊന്നുംസംഭവിക്കാത്ത ചൂണ്ടുപലകകളായിരുന്നു.പച്ചപ്പുകള്‍ കോര്‍ത്തിണക്കിഹൃദയ താളം കൈവിടാതെപിടികൂടുമായിരുന്നു.അര്‍ബേനിയന്‍ പുതപ്പണിഞ്ഞ്,നെഞ്ചിലഗ്‌നികണംവിടര്‍ത്തിയെത്തിയാലും.നീരറ്റു വീണ സ്ഥാര്‍ത്ഥ മോഹങ്ങള്‍വിലാപ കതിര്‍മണി കൊഴിച്ചാലും.ഉപേക്ഷയുടെ ദാഹമിറ്റു വീണ –ഹൃദയ കവാടങ്ങള്‍ തുറന്നില്ലെങ്കിലും,ഓര്‍ത്തു വെയ്ക്കാനൊരിടമുണ്ടായിരുന്നു.നിറങ്ങള്‍ നോക്കി പറയാത്തതെളിനീര്‍ തുള്ളികള്‍ പോലെ,മഴവില്ലുപോലെയല്ലാതെനിറം മാറിയത്.മിഴികളിലിപ്പോള്‍വേറിട്ടു നില്‍ക്കുന്നത്സ്വപ്‌നങ്ങള്‍ക്കുമേറെയകലെയാണ്….ഇത്രത്തോളം വഴി …

മരുത്വമലയുടെ മഹത്വം

ഔഷധ സസ്യത്താല്‍ ആവൃതമാംമരുത്വാമലതന്‍ മഹത്വമല്ലോപ്രകൃതിയൊരുക്കിയ വന്‍ഗുഹയുംമരുത്വാമലതന്‍ വനാന്തരത്തില്‍പാമ്പും പുലിയുമാ തോഴരായിവന്‍ ഗുഹക്കിരുവശം കാവലായിആഹാര പാനീയ നിദ്രയുമാ-പ്പാടേയുപേക്ഷിച്ചു സ്വാമിതാനുംഒരു വന്‍ തപസ്സിന്‍ തുടക്കമായിരാവും പകലുമറിഞ്ഞിടാതേമാസദിനങ്ങള്‍ കടന്നുപോയിചില ദിനം ആ കൊടും പാറതന്നില്‍ബാലാര്‍ക്കന്‍ വന്നു തഴുകി നില്‍ക്കുംഒരു …

ആരാണ് രക്ഷകർ

പച്ചപിടിച്ചൊരാപാടത്തിന്‍ഓരത്ത്കൊച്ചുകുടിലിലായ്ഞാനിരിപ്പൂകാറ്റൊന്ന് വീശിയാല്‍ മാനംകറുത്താലുംഉടനെന്റെ നെഞ്ചിലീ തീയാളുംകുന്നിന്‍ മുകളിലെ മല ദൈവ കൂട്ടങ്ങള്‍ഇന്നെന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലമലയിലെവൃക്ഷങ്ങള്‍ദയയില്ലാതറുത്തുംകുന്നിന്റെ മാറിനെ മാന്തിപ്പറിച്ചതുംഒരിക്കലും തീരാത്തആര്‍ത്തിയോടെന്നുംമലയെ തുരക്കുന്നമനുഷ്യയന്ത്രങ്ങള്‍അറിയുന്നോനഗരത്തിലാര്‍ഭാട ജീവിതംനയിക്കുവാന്‍വെമ്പുന്നമനുഷ്യജന്മങ്ങളെനിങ്ങള്‍ മുറിക്കുന്നവൃക്ഷങ്ങളോരോന്നുംനിങ്ങള്‍തന്‍ ചിതയിലെവിറകാ യ് മാറുന്നുമലയെ തകര്‍ത്തുകൊണ്ടൊരിക്കലും നി-ങ്ങള്‍ക്ക്‌സ്വസ്ഥമായ് ജീവിക്കാനാകയില്ലമലയും പുഴയും കടലുമെല്ലാംപ്രകൃതിയൊരുക്കിയ …

പൊന്നുരുളി

പൊക്കണത്തിലുള്ളിലൊണ്ടേപൊന്നുരുളി പൊരുളുരുളിതച്ചുടയ്ക്കാന്‍തരികയില്ലേതപ്പിടല്ലേ തടവിടല്ലേ പിച്ചതെണ്ടി വാങ്ങിയതോചരക്കടിച്ചുമാറ്റിയതോവെച്ചവെള്ളംവാങ്ങിയേരെ-വെലപ്പോവില്ലൊരിത്തിരി കണ്ടതാണേഅച്ചിമാരായിയെത്തറൊണ്ട്പെറ്റതാണോ പെറാത്തതാണോപത്തുപുത്തന്‍ കൊതിപെരുത്ത്പാത്തുകേറിപ്പൊറുത്തതാണോതോട്ടികണ്ടാല്‍പ്പേടിയില്ലാ-കൊലക്കൊമ്പനെന്നപടുതിയൊണ്ടേവാശിപൂശീമദപ്പാടില്‍ നിന്ന്വല്ലാതെ ചിന്നം വിളിക്കുന്നൊണ്ടേഎങ്കിലോ ഞാന്‍ പാവമല്ലേഎന്റെ പാകം നളപാകമല്ലേഎങ്കിലോ ഞാന്‍ നോക്കുകുത്തിഎന്നെയാരു മൂക്കുകുത്തിഎന്തുവാടാ പ്രാന്തുമുത്തോമന്തനോ നീ കാട്ടുമാക്കനോ നീകൊണ്ടുപോടാ നിന്റെ കുന്തം!മണ്ട് മണ്ട് …

ഇനി

ഓരോ സ്പന്ദഗണിതത്തിലും(അല്ല!-അതെന്‍ നേത്രപടലത്തില്‍വെറുമൊരുഫുല്ലപുഷ്പഛവിയാര്‍ന്നനറുനിലാത്തുള്ളിയായ്നിറനിറെ നിരനിരെ നീളുന്നനിത്യമായ്സ്വരരഹിതതൂമന്ദസ്മിതമധുര-സാരമായ്). ഇനിയതു നിലയ്ക്കാ പ്രവാഹമായ്വീണയില്‍തളിരിടുമാനന്ദഭൈരവീരാഗമായ്! നേരമായ്ക്കാലമായ്നീലഗഗനമായ്നീളുന്ന നീളമായ്സാരരഹിതമാം സാരമായ്സംസാരധാരയായ്! തൂവെയില്‍ത്തുള്ളിയായ്മാമയിലാട്ടമായ്;നാവേറു പാടുന്നനാവില്‍ച്ചിദാനാന്ദ-ജീവാമൃതത്തിന്‍മൃദുമൃദുസ്പന്ദമായ്! ഇനിയുമിഴ നെയ്യുമെ-ന്നകമുരളി പെയ്യുമൊരുഗണിതഗഹനത്തിന്‍രാഗംനിരന്തരംനിത്യമെന്നതിനു നിറമാളും! ഇനിനിര നീളുന്നുതീരാതെ തീരാതെതളിരായ് വിരിയുന്നു.പനിമതിയതു പുതു-നിലാത്തുള്ളിയായ്തൂവുന്നു;അവിടെഅവിടെദിനകരന്‍നിത്യന്‍നിരന്തരംചിത്രമെഴുതുന്നുകാലം മൂകംകിലുങ്ങുന്നു! ഇനിയുടെ കോല-മകം …

ശ്രീനാരായണ ഗുരു

ശ്രീനാരായണഗുരുദേവാ.ശിവഗിരി വാഴും ഗുരുദേവാമനുഷ്യരാശിയെ ഉയര്‍ത്തിയിന്നീ-ലോകെ കാത്തൊരു ജഗദീശാ-കരുണ നിറഞ്ഞൊരു ഗുരുദേവാകാരുണ്യത്തിന്‍ നിധിയല്ലേകാക്കണമീ ഞങ്ങളെയെന്നുംകനകവിളക്കായ് പ്രഭ തൂകുന്നൊരുഗുരുദേവാ ശ്രീ ഗുരുദേവാ…പാവങ്ങള്‍ക്കൊരു തണലില്‍ രാജാവായ്കാത്തീടുന്നൊരു ഗുരുദേവാ..അത്ഭുതശക്തികള്‍ വിളമ്പിവെച്ചോ-രഭിമാനത്തിന്‍ പൊരുളല്ലേജാതിമതാദികള്‍ ഹോമം ചെയ്തൊരുദൈവപുത്രന്‍ ഗുരുദേവന്‍മനുഷ്യരാശിയെ അഭിമാനത്താല്‍നിവര്‍ത്തി നിര്‍ത്തിയ ഗുരുദേവാ..ശ്രീഗുരുദേവാഗുരുദേവാ…ശ്രീനാരായണഗുരുദേവാ…ശ്രീനാരായണഗുരുദേവാ…ശ്രീനാരായണഗുരുദേവാ…

Scroll to top
Close
Browse Categories