മെതിയടി
പാകമാകാത്ത ഒരില മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ ഹരിനാരായണന്‍ ജീവിതം വിട്ടൊഴിഞ്ഞുപോയി.ലോഡ്ജിലെ നാല്പത്തിമൂന്നാം നമ്പര്‍ മുറിയില്‍, വലതുവശം ചരിഞ്ഞ്, ഇടതുകൈ കട്ടിലിന് പുറത്തേക്കിട്ട് വലതുകൈ മാറത്തടക്കിപ്പിടിച്ച് അതിനുള്ളില്‍ എപ്പോഴും അവന്റെ ബാഗിനുള്ളില്‍ ഭദ്രമായിരിക്കുന്ന ചെറിയൊരു പെട്ടകം ചേര്‍ത്ത് …


