ഡോ.ഉഷാറാണി.പി

ഒഴുകാൻമടിച്ച മഴത്തുള്ളി

പണ്ടു പഞ്ചാഗ്നിനടുവിൽ തപംനോറ്റതരുണിയുടെനാഭിച്ചുഴിയിലലസമെത്തി ലയംപ്രാപിച്ച നീർത്തുള്ളിമോഹനാംഗിയുടെനിബിഡകൺപീലിയിൽപ്പതിക്കവേഒഴുകാൻമടിച്ചാദ്യം തെല്ലു ചിന്തിച്ചു,കാമവൈരിയെ കാംക്ഷിക്കുന്നയിവളുടെ പൂവുടൽതൊട്ടുതഴുകീടുവതെന്തദ്ഭുതം കൈലാസപതിക്കുറ്റ വക്ഷസ്സിൽ ചുംബിക്കുവാൻവല്ലാതെ വെമ്പുന്ന ചെഞ്ചൊടിയിണയിലുംനാരിലാവണ്യത്തിന്നുത്തുംഗപദമാളുംമാറിടത്തിലുംതാമരനൂലും ദണ്ഡമോടെനൂഴുംകൊങ്കകൾക്കിടയിലുംചെറുരോമങ്ങൾ നിറഞ്ഞയാലിലവയറിലുമിഴഞ്ഞ്പൊക്കിൾത്താഴത്തിൽസമാപ്തിയാവാം. എന്നിട്ടും കുളിർനീർത്തുള്ളിയൊന്നമാന്തിച്ചതുഹൈമവതിയുടെധ്യാനനിമഗ്നവദനത്തിൻപ്രകാശപൂരത്തിൽ ശങ്കകൊണ്ടുംആളുന്ന പ്രണയാഗ്നിയിൽ വിറയാർന്നുംകന്യകയുടെ തപോനിഷ്ഠയിൽഭക്തിപൂണ്ടും, എന്നാകിലുംപിന്നെയൊഴുകാൻതുടങ്ങി മെല്ലെചിന്തയ്ക്കു പെൺമേനി …

സാഹോദര്യം

അന്നുമുറങ്ങാതെയെഴുന്നേറ്റവൾ.ഉറക്കച്ചടവിന്റെ കണ്ണുകളിൽക്കുത്തുന്ന –യിരുട്ടിനെയാട്ടിയോടിക്കയും. നരയ്ക്കാത്തദിനരാത്രപ്പതിവുകളിത്.കൊട്ടാരക്കെട്ടിലുമതിനു ഭേദമില്ല.സൂര്യവംശത്തിന്റെയന്തപ്പുരങ്ങളിലെചെങ്കോലും കിരീടവുമണിയേണ്ടുന്നോരന്ധകാരപ്പെരുമയിൽഅഴൽകൊണ്ടനപത്യതാദു:ഖവുംതാണ്ടിത്രേതായുഗത്തിന്റെ മാനനീയസുതർക്കുപിന്നീടു ജന്മമേകിയോരിൽസുമിത്രയെന്ന നാമധേയ,അവളകക്കാമ്പിൽ തീയുമായ് –യരുണകിരണനാകുമർക്കനെവെറുതെ നോക്കിനിന്നു. രണ്ടു പുത്രരിലേകൻ രാമന്നുദാസൻ,അപരൻ, ഭരതനുപ്രിയസഖാവും.നാലുപേരുടെ സാഹോദര്യപ്പുലർച്ചയിൽനല്ലനാടായ്ച്ചമഞ്ഞിതയോദ്ധ്യ,യല്ലെങ്കിലുംമൂന്നു തരുണികളിലൻപെഴുംഏകോദരഭാവത്തിൻ തുടർച്ചതാനീ വൃത്തി. ദണ്ഡകാരണ്യത്തിൽജ്യേഷ്ഠനെ ശുശ്രൂഷചെയ്യുവാൻദണ്ഡംകൂടാതെമകനു വിടയേകിയോൾഅകത്തളങ്ങളിലിടതടവില്ലാതെ ചലനംതുടർന്നുഇരു കൈകളിൽത്താങ്ങിയതന്നുറ്റസപത്നിമാരുമായ്,സാഹോദര്യത്തിന്നേടുകളിൽപ്പക്ഷേഇവളുടെ …

മരണപ്പെട്ടവന്റെ മുറി

മരണപ്പെട്ടവന്റെ മുറിയിലേക്കു ഞാനിന്നുപോകുംനിറഞ്ഞമാറാലകൾ പറിച്ചുമാറ്റുകയോമാറ്റാതിരിക്കുകയോ ചെയ്യും വലതുകാൽവച്ചുതന്നെകയറുംവലതുകണ്ണു തുടിച്ചേക്കാംഇടംനെഞ്ചു പക്ഷേശാന്തമായിരിക്കും. മേശപ്പുറത്തു കനത്തുകിടക്കുന്ന പൊടിപടലത്തിൽഞാനെന്റെയും അദ്ദേഹത്തിന്റെയും പേരെഴുതുംചുറ്റുപാടും മിഴിച്ചുനോക്കും;നിറംമങ്ങിപ്പഴകിയ ചുവരുകളിലെവിടെയെങ്കിലുംകാച്ചെണ്ണയുടെ മെഴുക്കുണ്ടോയെന്ന്. കട്ടിലിന്നോരത്തിലറിയാതിരിക്കുംതലയിണയിലെ, എന്റെ കണ്ണീർപ്പാടുകൾ തിരിച്ചറിയുംകിടക്കയിലേക്കു കടപുഴുകിവീഴുംഉറക്കെക്കരയും. ഉന്മാദിനിയെപ്പോലെഴുന്നേറ്റ്അലമാര വലിച്ചുതുറക്കുംചിലന്തിവലക്കണ്ണികളെ പൊട്ടിച്ചുകൊണ്ട്ഒരുകൂനതുണിത്തരങ്ങൾകമഴ്‌ന്നുവീഴും ധൂളിയുയരും …

Scroll to top
Close
Browse Categories