ടി.കെ.ഡി മുഴപ്പിലങ്ങാട്

ദിവ്യനായ സന്ന്യാസി

അനന്തവിശാലമായ കടല്‍. നീണ്ടുകിടക്കുന്ന കടല്‍ത്തീരം. പ്രകൃതിയുടെ ദാനം. ആരോടും ചോദിക്കാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഇടം.ആത്മീയാന്വേഷണത്തിന്റെ നാളുകളില്‍ പകലത്തെ സഞ്ചാരങ്ങള്‍ കഴിഞ്ഞാല്‍ ഉറങ്ങാന്‍ കടല്‍ത്തീരത്തെത്തും. അവിടെ മുക്കുവരുടെ മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളിലോ പൊങ്ങുതടികളിലോ കയറിക്കിടക്കും. ആകാശം നോക്കിയാലറിയാം …

ഉള്ളതും എന്നാല്‍ കാണാത്തതും

അഹം ബ്രഹ്‌മാസ്മി, തത്ത്വമസി എന്നീ വാക്കുകള്‍ക്ക് സമാനമായ ഒരാശയമാണ് അല്ലാഹു എന്ന പദത്തിലൂടെ ലഭിക്കുന്നത് എന്ന് നാണുസ്വാമി വിശദീകരിച്ചു. ഞാന്‍ ബ്രഹ്‌മമാകുന്നു. അതുതന്നെ നീയും എന്നു പറയുമ്പോള്‍ വ്യക്തിഭേദമില്ലാതെ രണ്ടും ഒന്നിന്റെതന്നെ അംശങ്ങളാകുന്നു. ഇതാണ് …

അയ്യാസ്വാമിയും നാണുസ്വാമിയും

യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണംചെയ്യുന്നതാണ് എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ നാണു ആശാന്‍ അത് മനസ്സിന്റെ കാര്യമാണെന്നു കരുതുന്നു. ശരീരം വേണ്ടതുതന്നെ എന്നാല്‍ ആരോഗ്യവും നല്ല കരുത്തുമുള്ള ഒരാള്‍ക്ക് ചീത്ത മനസ്സുണ്ടായാല്‍ എന്തു …

യോഗാഭ്യാസ പരിശീലനം

ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണ്. സന്ന്യാസിയുടെ മനസ്സുമായി കഴിയുന്ന ഒരാള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടിവരും. ആഗ്രഹങ്ങളെയും, അതു നേടിയെടുക്കാനുള്ള കര്‍മ്മങ്ങളുടെയും പരിത്യാഗത്തെയാണ് സന്ന്യാസം എന്നു പറയുന്നത്. അതുകൊണ്ടാണ് ജനിച്ചുവളര്‍ന്ന വീടും ബന്ധുജനങ്ങളെയും വിട്ടൊഴിഞ്ഞ് ഏകനായി അലക്ഷ്യനായി സഞ്ചാരം തുടങ്ങിയത്.നാണു …

അസാധാരണമായ കൂടിക്കാഴ്ച

തിരുവനന്തപുരത്ത് കൂടി സഞ്ചരിക്കുമ്പോള്‍ കൂടെ പഠിച്ച സുഹൃത്തുക്കളെ കാണണമെന്നു തോന്നി. പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടില്‍ ഒന്നിച്ചു കഴിഞ്ഞവരാണ് വെളുത്തേരി കേശവനും പെരുനെല്ലി കൃഷ്ണനും. കേശവന്‍ ആശാനായി എവിടെയോ കുട്ടികളെ പഠിപ്പിക്കുന്നു. പെരുനെല്ലി കൃഷ്ണന്‍ വൈദ്യനായി …

എല്ലാം നാം തന്നെ ആയാല്‍

ദീര്‍ഘദൂരം നടന്നുകഴിഞ്ഞു. സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. രാത്രിയില്‍ ഒരിടം വേണം. പരിചയക്കാരാരുമില്ല. കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോള്‍ ഒരു പഴയ ക്ഷേത്രം കണ്ടു. അങ്ങോട്ടു ചെന്നു.ക്ഷേത്രക്കുളത്തില്‍ കുളിച്ചു. ക്ഷേത്രദര്‍ശനം നടത്തി. അവിടെയൊരിടത്ത് ധ്യാനിച്ചിരുന്നു. സുബ്രഹ്മണ്യക്ഷേത്രമാണ്. ആരൊക്കെയോ ക്ഷേത്രത്തില്‍ …

വിശാലമായ ഭൂമി

എഴുത്തുപള്ളിക്കൂടത്തിലെ ആശാന്‍ എന്നനിലയിലുള്ള ജീവിതം അവസാനിച്ചു. വീടുവിട്ടിറങ്ങി. ഒരിടത്തും സ്ഥിരമായി തങ്ങുകയില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല. ചാലയിലെ പുസ്തകക്കടയില്‍ വായിച്ചിരിക്കുന്നതു കാണാം. അലക്ഷ്യമായി ശംഖുംമുഖത്ത് നടക്കുകയാവും ചിലപ്പോള്‍. വേളിയില്‍ പാറയുടെ മുകളില്‍ കയറിയിരിക്കും. …

ആദ്ധ്യാത്മിക പാതയില്‍

വിവാഹത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. ജീവിതത്തില്‍ മറ്റു പലകാര്യങ്ങളുമാണ് ആലോചനയില്‍ ഉണ്ടായിരുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതാവസ്ഥകളുടെ വ്യത്യാസത്തെപ്പറ്റി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ സ്വന്തം വഴി ഏതാണെന്നു നിശ്ചയിച്ചിരുന്നു. എന്നിട്ടും ഒരു വിവാഹം തന്റെ പേരിലും നടന്നിരിക്കുന്നു. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ വീട്ടില്‍ …

വിവാഹം

നല്ല വാക്‌സാമര്‍ത്ഥ്യമുള്ളവനാണ് വാത്തി. ഒരുകാര്യം ഏല്പിച്ചാല്‍ അതു ചെയ്തു പൂര്‍ത്തിയാക്കും. മാടനാശാനും കുട്ടിയമ്മയും വിവാഹക്കാര്യത്തില്‍ നാണുവിനെക്കൊണ്ട് വാത്തി അനുകൂല തീരുമാനമെടുപ്പിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. വാത്തി വന്നത് തലയും താഴ്ത്തിയാണ്. അതു കണ്ടപ്പോഴേ മാടനാശാന് കാര്യം …

നിരീക്ഷണ ദിനങ്ങൾ

എല്ലാ മനുഷ്യരും തുല്യരാണെന്ന ചിന്തയാണ് നാണുവിനുള്ളത്. മാടനാശാനും കുട്ടിയമ്മയും മകന്റെ മനസ്സറിയുന്നവരാണ്. നാണുവിനോളം പഠിപ്പുള്ള ആരും ചെമ്പഴന്തിയിലില്ല. പുതുപ്പള്ളിയില്‍നിന്നും പഠിച്ചതിലേറെ പുസ്തകങ്ങളില്‍നിന്നറിഞ്ഞിട്ടുണ്ട്. വാദിച്ച് ജയിക്കാന്‍ മാത്രമുള്ള പാണ്ഡിത്യം ഇവിടെയാര്‍ക്കുമില്ല. എന്നിട്ടും ജാതി പറഞ്ഞു വന്നവരുടെ …

Scroll to top
Close
Browse Categories