മഞ്ജു വെള്ളായണി

പോകല്ലെ പോകല്ലെ പൂക്കാലമേ നീ!

ചിത്രകാരന്മാർ ഏറ്റവുമധികം വരച്ചിട്ടുള്ളതും കവികൾ ഹൃദയം കൊണ്ട് ഏറ്റവുമധികം ഉമ്മവച്ചിട്ടുള്ളതും പൂക്കളെത്തന്നെ. മഹാകവി കുമാരനാശാനും അക്കാര്യത്തിൽ അഗ്രഗണ്യനാണ്. ഒരു വീണപൂവിൽ ജീവിതത്തിന്റെ സമസ്ത വർണവും ഗന്ധവും ആശാൻ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലീലയിലും നളിനിയിലും ദുരവസ്ഥയിലും …

നെയ്യാർ ഗായത്രി

നെയ്യാറൊഴുകുന്നുശിവവ്രതശുദ്ധിയിൽഅഗസ്ത്യമുനിസാനുവിൽമുനികന്യയായവൾ. എന്തൊരൊഴുക്കാ –ണാഴമാ – ണാകാശംമറ്റൊരാകാശംരചിച്ച പോലെ. ഋതുഭേദമുണ്ടാംബാഹ്യദൃശ്യങ്ങളിൽപുഴയടിത്തട്ടിൽമൂകശിലകളാം. ശിലകളിൽ മൗനംകഠിനതപസിലോതീപ്പൊരിക്കതിരുകൾപള്ളിയുറക്കമോ? നീലജലധാരഗർഭത്തിലൊരു ശിലആരുടെ കരസ്പർശംകാത്തു നൂറ്റാണ്ടുകൾ. രാമപാദസ്പർശ –മേറ്റ ശിലാഖണ്ഡംസ്വയംപ്രഭാ മോക്ഷ –മഹല്യാസ്തുതികളിൽ നാരായണ കര –സ്പർശത്തിൽ – നെയ്യാ –റിഹലോക ഗംഗശിവപ്പെരുമാളുമായ്. …

ഗുരുവെന്ന കാഞ്ചൻജംഗ

കാഞ്ചൻ ജംഗ കൊടുമുടിക്ക് അഞ്ചു ശിഖരങ്ങളുണ്ട്. അതിലെല്ലാം നിധിയുണ്ടെന്ന് വിശ്വാസം. ബഹുകർമ്മപടുവായ ശ്രീനാരായണ ഗുരു കവിയെന്ന നിലയിൽ കാവ്യദേവതയെ നൃത്തം ചെയ്യിക്കുന്നത് ചിജ്ജഡ ചിന്തനത്തിൽ കാണാം. ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാൽ കാഞ്ചൻജംഗ കൊടുമുടി …

പരമാണുവിലും പൗർണമി

ലോകത്തെ ഏറ്റവും തിളക്കമാർന്ന ഗുരുകുലം സൂര്യനാണ്. അവിടെനിന്ന് കോടാനുകോടി ഗുരുക്കന്മാർ ഉദിച്ചുയരുന്നു. ഓരോ കിരണത്തിലുമുണ്ട് മഹാഗുരു സാന്നിദ്ധ്യം. പ്രാണൻ മടങ്ങുന്നതോടെ ഉടൽ ജഡമായും ഇരുട്ടായും മാറുന്നു. അതു ഭീകരതശൂന്യതയിലേക്കും വിസ്‌മൃതിയിലേക്കും പതിക്കുന്നു. പിന്നെ വ്യക്തി …

ആശാന്റെ “അച്ഛനും’ “കുട്ടിയും തള്ളയും’

മാതൃവാത്സല്യം സുതാര്യമാണ്. അത്രത്തോളം സുതാര്യത, പൗരുഷത്തിന്റെ മറകാരണം അച്ഛന്റെ സ്‌നേഹത്തില്‍ പലപ്പോഴും മക്കള്‍ തിരിച്ചറിയാറില്ല. എല്ലാ യുഗത്തിലെയും ഏതു ദേശത്തെയും പിതാക്കന്മാരുടെ ഒരു പൊതുജാതക ദോഷമാണിതെന്നും പറയാം. പിതൃവാത്സല്യം മിക്കവാറും ഒരു പരിധിവരെയെങ്കിലും മക്കള്‍ …

കല്ലമ്പലം

അവതാരനടയടഞ്ഞില്ലഅന്തിവിണ്‍ചോപ്പഴിഞ്ഞില്ലമിന്നാമിനുങ്ങിന്‍ പ്രതിഷ്ഠഅമ്പലമാണോരോകല്ലും. കല്‍ത്താമരമൊട്ടുറങ്ങുംകാല്‍ച്ചിലമ്പില്‍മൗനഗന്ധംനിദ്രയില്‍ഘോരതപസ്മിന്നല്‍കടിഞ്ഞാണ്‍ പ്രഹരം. അരുവികടഞ്ഞശിലയില്‍ഗംഗേശചൈതന്യനേത്രംശിവരാത്രിനെറുകയില്‍ ചൂടിഗുരുപൂര്‍ണിമപ്പൂവിതളും! കാലസീല്‍ക്കാരത്തിന്‍ ചുറ്റ്പുലരൊളിചേരുമരളിനാവില്ലാമണിമുഴക്കങ്ങള്‍കല്ലമ്പലം ചമല്‍ക്കാരം. കല്ലമ്പലം ചുറ്റിയെത്തുംകാറ്റെന്നും ദേശാടനത്തില്‍കല്ലമ്പലം ഗര്‍ഭഗേഹംശില്പിവരവേല്‍ക്കും സൃഷ്ടി. കല്ല് പൂക്കും സൂര്യകാന്തിഉള്ളുലയ്ക്കും നിശാഗന്ധിസ്‌നേഹകിരണം തൊടുമ്പോള്‍കല്ലുമലിയും കരിമ്പ്.

തങ്കമുദ്ര കിട്ടിയ നെയ്ത്തുകാരന്‍

സൂര്യപ്രകാശത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകണ്ണുചിമ്മി നില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്. ദൂരദര്‍ശിനിയിലൂടെ നിരീക്ഷിക്കുമ്പോഴാകും അവയുടെ മാഹാത്മ്യം നമുക്ക് ബോധ്യമാകുക. അതുപോലെയാണ് പ്രസിദ്ധിയുടെയും ജനപ്രിയതയുടെയും പ്രകാശസമൃദ്ധിയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ പല ആശാന്‍ കവിതകളും.അക്കൂട്ടത്തില്‍പ്പെട്ടതാണ് ‘തോട്ടത്തിലെ …

Scroll to top
Close
Browse Categories