കവിത

എന്റെ അമ്മ

( യശ:ശരീരനായ ഡോ:എ .പി .ജെ അബ്ദുള്‍കലാം എഴുതിയ എന്റെ അമ്മ (MY MOTHER)എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം ) കടല്‍ത്തിരമാലകള്‍ , സ്വര്‍ണ്ണമണല്‍ത്തരികള്‍ ,തീര്‍ത്ഥാടകന്റെ വിശ്വാസം ,രാമേശ്വരം പള്ളിത്തെരുവ്ഇതെല്ലാം ഒന്നില്‍ അലിഞ്ഞതാണ് –എന്റെ …

ഗുരുപഥം

കേരളക്കരയുടെതാരകമായിട്ടൊരുമാനവനുയിർക്കൊണ്ടുവാനവർക്കാരോമലായ് ! ‘നാണു’വാം ചെല്ലപ്പേരിൽവാണവൻ വലുതാകെ ,ക്ഷീണത്വമറിയാതെ –യണികൾക്കൂർജ്ജം നൽകി ! അജ്ഞതയകറ്റുവാൻവിജ്ഞാനമല്ലോ മാർഗംജിജ്ഞാസുക്കളായ് നിങ്ങ -ളജ്ഞത വെടിയണം! ഗുരുവാം നാരായണൻഉരുവിട്ടതാം വാക്കു –ശരമായ് തറച്ചവ –രൊരു മെയ്യായി നിന്നു! തീണ്ടലുമയിത്തവുംവേണ്ടയി ധരണിയി-ലിണ്ടലുണ്ടാക്കും മദ്യംഉണ്ടാക്കാതൊരു …

വായനയിൽ മുഴുകുമ്പോൾ

വായനപലപ്പോഴുംഅങ്ങനെയാണ്. വരികൾകൊണ്ട്വരച്ചിടുന്ന വഴികളിൽവാകയോളംചുവന്ന അഞ്ചിതൾഓർമ്മകളൊക്കെയുംകണ്ടേക്കാം. കാട്നഗരമാകുന്നതുംനഗരംനരകമാകുന്നതുംനാം കണ്ടേക്കാം. ചിലപ്പോഴാകട്ടെചത്ത മീനിന്റെകണ്ണുകളിൽഒളിഞ്ഞിരിക്കാൻകൊതിക്കുന്നകടലുംകായലുംകരിമണലുംനാം കണ്ടെന്നിരിക്കും, മറ്റുചിലപ്പോഴാവട്ടെനഗരംനിദ്രയുടെവസന്തത്തിലേക്ക്വഴുതിവീഴവേ, നക്ഷത്രങ്ങളുടെനാൽക്കവലയിൽഇരുന്നുകൊണ്ട്രക്തം ചീന്തിയതെരുവുകളിലേക്ക്സ്വാതന്ത്ര്യത്തിനായിഉറ്റുനോക്കുന്നവരേയുംനാംകണ്ടുമുട്ടിയേക്കാം. വായനപലപ്പോഴുംഅങ്ങനെയാണ്. കാലിച്ചായ കുടിക്കാൻമോഷണം നടത്തുന്നഒരുവന്റെ വിശപ്പിൽനിന്ന്,കടൽക്കൊള്ളനടത്തുന്ന ഒരുവന്റെദിക്ക് തെറ്റിയകപ്പലിലേക്ക്കൊണ്ട്എത്തിക്കുന്ന ഒന്ന്. വായനപലപ്പോഴുംഅങ്ങനെയാണ്. തുടക്കത്തിൽവഴിനീളെകണ്ടുമുട്ടുന്നഅപരിചിതർതന്നെയാകുംഒരുപക്ഷെഒടുവിൽഅത്രമേൽപ്രിയപ്പെട്ടവരായിമാറുന്നതും, എന്നാൽചിലരാകട്ടെയാത്ര പറയാൻപോലുംകൂട്ടാക്കാതെഓർമ്മകളിൽഒരു കാൽപ്പാടുപോലുംബാക്കിവെക്കാതെകടന്ന് …

പൂർണ്ണയുടെ കണ്ണുനീർ

സഹ്യാദ്രിതൻ പ്രിയപുത്രിയാം പൂർണ്ണ * ഞാൻ‘ദൈവത്തിൻ സ്വന്തം നാടിൻ ‘സ്വന്തമാം പുഴയിവൾവാടുന്ന പാടത്തിനും ഉരുകും തീരത്തിനുംദാഹനീർകുടവുമായവിരാമമൊഴുകുന്നോൾമണ്ണിനെ മണ്ണാക്കുന്ന ജീവജാലങ്ങൾക്കെല്ലാംകുളിരും പനിനീരും കൃത്യമായ് ചുരത്തുവോൾകൈരളീ മനോഹരിക്കതിചാരുതയേകുംവെള്ളിയരഞ്ഞാൺ ഞാനെന്നൊരുപാട്പേർ പാടി അദ്വൈതമരുളിയ ശങ്കരാചാര്യർ തന്റെകളിത്തൊട്ടിലായ് നീന്തൽകുളമായ് ലസിച്ചവൾ,ആലുവാമണപ്പുറം …

നിങ്ങൾ എപ്പോഴും മറക്കുന്ന എന്നെക്കുറിച്ച്

ഒരു നിലാവിന്റെ തുമ്പത്ത് ഞാനുണ്ടായിരുന്നു.ഉടലുരുകി വീണ നക്ഷത്രമായി.എല്ലാ തിളപ്പിലും തിളച്ചുമറിഞ്ഞ്,എല്ലാ തണുപ്പിലും കോച്ചിവിറച്ച്,ഇന്നലത്തെ പകലിലും സൂര്യനു കീഴിൽ,നിഴൽ വിരിച്ച് പടർന്ന്,എന്റെതായ തണൽ തീർത്തിരുന്നു.എന്നിട്ടും നിങ്ങൾ കണ്ടതേയില്ല.പുലർകാലത്ത് തണുപ്പകറ്റാൻ തീ കായുന്നവർക്കിടയിൽ,ചായക്കടയിലെ പൊതുവർത്തമാനത്തിനരുകിൽ,കവലയിലെ പാർട്ടി സമ്മേളനത്തിനിടയിൽ,ബസ് …

കല്ലമ്പലം

അവതാരനടയടഞ്ഞില്ലഅന്തിവിണ്‍ചോപ്പഴിഞ്ഞില്ലമിന്നാമിനുങ്ങിന്‍ പ്രതിഷ്ഠഅമ്പലമാണോരോകല്ലും. കല്‍ത്താമരമൊട്ടുറങ്ങുംകാല്‍ച്ചിലമ്പില്‍മൗനഗന്ധംനിദ്രയില്‍ഘോരതപസ്മിന്നല്‍കടിഞ്ഞാണ്‍ പ്രഹരം. അരുവികടഞ്ഞശിലയില്‍ഗംഗേശചൈതന്യനേത്രംശിവരാത്രിനെറുകയില്‍ ചൂടിഗുരുപൂര്‍ണിമപ്പൂവിതളും! കാലസീല്‍ക്കാരത്തിന്‍ ചുറ്റ്പുലരൊളിചേരുമരളിനാവില്ലാമണിമുഴക്കങ്ങള്‍കല്ലമ്പലം ചമല്‍ക്കാരം. കല്ലമ്പലം ചുറ്റിയെത്തുംകാറ്റെന്നും ദേശാടനത്തില്‍കല്ലമ്പലം ഗര്‍ഭഗേഹംശില്പിവരവേല്‍ക്കും സൃഷ്ടി. കല്ല് പൂക്കും സൂര്യകാന്തിഉള്ളുലയ്ക്കും നിശാഗന്ധിസ്‌നേഹകിരണം തൊടുമ്പോള്‍കല്ലുമലിയും കരിമ്പ്.

ശ്രീനാരായണഗുരു

ബ്രാഹ്മണ മേധാവിത്വശക്തിയും ഭരണവും,അബ്രാഹ്മണര്‍ക്കന്നു നിഷിദ്ധം കല്‍പ്പിച്ചപ്പോള്‍,വഴിയെ നടക്കുവാന്‍ തേവരെ പൂജിക്കുവാന്‍കഴിയാ പാവം ജനം തീണ്ടാപ്പാടകന്നപ്പോള്‍…മാമലയാം മരുത്വാമലതന്നുള്ളിലായ്മാസങ്ങളും പിന്നെ വര്‍ഷങ്ങളും,ആരോരുമില്ലാത്ത പിള്ളത്തടം തന്നില്‍,ആശ്രയം ദൈവതമായി കഴിഞ്ഞവന്‍….അരുവിപ്പുറത്തും കൊടിതൂക്കിമലയിലുംഅരിയതപം ചെയ്തു സിദ്ധിയും നേടിനാന്‍,നെയ്യാറില്‍ മുങ്ങിത്തപ്പി ശിലയൊന്നെടുത്തൊരു-പീഠത്തില്‍ വച്ചു …

പുഴയൊഴുക്കിൽപ്പെട്ട ആന

ഒരു രക്ഷയുമില്ലല്ലോ?ദൈവമേഇതെന്തൊരു മഴഇങ്ങിനെയുണ്ടോ?പാവംആനയെന്തു പിഴച്ചുകാട്ടിലേക്കു മടങ്ങാനാവതെനിലയില്ലാ വെള്ളത്തിൽ പുഴയൊഴുക്കിൽപ്പെട്ട്പ്രാണഭയത്തോടെ നിൽക്കുന്നല്ലോ?ടി.വിയുടെമുന്നിലിരുന്ന്വൃദ്ധ സങ്കടപ്പെട്ടു..കാക്കണെ തമ്പൂരാനെആനെക്കുവേണ്ടിപ്രാർത്ഥിച്ചു..കാലൻ മഴയെന്ന് പ്രാകി..രാത്രിയായിവൃദ്ധ ഉറങ്ങാൻ കിടന്നു..മഴ പിന്നെയുംപെയ്തു കൊണ്ടിരുന്നു..പാതിരാത്രിയിലെപ്പോഴൊ?മഴയൊന്ന് കെട്ടടങ്ങി..ഇരുട്ടിനെ പോലുംഭയപ്പെടുത്തി കൊണ്ട്കാലങ്കോഴി കൂവി..നേരം വെളുത്തുപത്രം വന്നു.വൃദ്ധയുടെ പ്രാർത്ഥനദൈവം കേട്ടുഒഴുക്കിൽപ്പെട്ട ആന …

കുട്ടികള്‍ വൃദ്ധസദനത്തില്‍ പഠിച്ചത്

പഠനയാത്രക്കു പോകുന്നു കുട്ടികള്‍-സഹ പഠിതാക്കളും, ഗുരുനാഥരും.പല വിഭാഗങ്ങളില്‍പ്പഠിക്കുന്നവര്‍ഒരുമിക്കുന്നോരയനമദ്ധ്യാപനം.വിവിധ ദേശങ്ങളില്‍പ്പോയി രണ്ടുനാള്‍വിവരണങ്ങള്‍ കുറിമാനമാക്കിയും,നദികളും സേതു, യന്ത്രശാലാദികള്‍വനികയും പാഠ്യ ഭാഗമായ്ക്കണ്ടവര്‍.പരിധിയിലൊരു വൃദ്ധ സദനവുംപരമമാമതും കാണുവാനാഗ്രഹം!അറിവിനായര്‍ഭകര്‍ക്കനാഥാലയംനിയത പാഠമായില്ല പഠിക്കുവാന്‍..?പഠനയാത്രികരെത്തി വൃദ്ധാലയ-നടു തളത്തിലന്തേവാസികളൊത്തും…..,അശരണരാമവരുടെയാത്മജര്‍അശനമേകാതുപേക്ഷിച്ചകന്നവര്‍ജനനിമാര്‍, വയോ വൃദ്ധരവരുടെ-ജനിതരായ ചെറു സുതരെന്നപോല്‍….,കുശലഭാഷണം ചോദിച്ചു …

ഈശ്വരൻ

ഇവിടെയാണിവിടെയാണീശ്വരന്‍ഈ പൈതലിന്‍ പുഞ്ചിരിയാണീശ്വരന്‍പെറ്റമ്മതന്‍ മാറിന്റെ ചൂടേറ്റ കുഞ്ഞിന്അമ്മ തന്നമ്മിഞ്ഞ മധുരമാണീശ്വരന്‍അജ്ഞതയാമിരുളിന്‍ കഴിഞ്ഞോന്പുതുവെളിച്ചമേകുന്ന ശക്തിയാണീശ്വരന്‍ഇവിടെയാണിവിടെയാണീശ്വരന്‍വിശക്കും വയറിന്റെയന്നമാണീശ്വരന്‍. നാവുണങ്ങി വരണ്ട മന്നന്റെദാഹമകറ്റുന്ന ജീവജലമാണീശ്വരന്‍നീറും മനസ്സില്‍ കുളിര്‍ നിറച്ച്ദുഃഖമകറ്റുന്ന നന്മ ഹൃദയമാണീശ്വരന്‍ഇവിടെയാണിവിടെയാണീശ്വരന്‍ജാതിമതവൈര്യമില്ലാത്ത നേര്‍ചിന്തയാണീശ്വരന്‍അണയാത്ത ദീപത്തിന്‍ പ്രതീക്ഷയായ്ജ്വലിക്കും തിരിയാണീശ്വരന്‍

Scroll to top
Close
Browse Categories