ജനങ്ങള്‍ക്കൊപ്പം

കുളത്തൂരില്‍ താമസിച്ചിരുന്ന ജന്മിയുടെ കിണറില്‍ ഒരു എലി വീണു ചത്തു. വെള്ളം കുടിക്കാന്‍ എടുക്കാന്‍ പറ്റാതായി. എലിയെ എടുത്തു മാറ്റി വെള്ളം മുഴുവന്‍ കോരി പുറത്തുകളഞ്ഞു. നല്ല ജോലിയായി. ചിലവും ചെയ്യേണ്ടിവന്നു. രണ്ടു ദിവസം കഴിഞ്ഞില്ല കിണറില്‍ ഒരു തവള ചത്തു പൊങ്ങി. കിണര്‍ ശുദ്ധീകരിക്കേണ്ടിവന്നു. അധികദിവസം ജന്മിക്ക് സമാധാനിക്കാന്‍ പറ്റിയില്ല. കിണറില്‍ ഒരു പാമ്പു കിടന്നു പുളയുന്നു.

ചെമ്പഴന്തിയിലെ എഴുത്തുപള്ളിക്കൂടത്തെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. വാക്കിലും പെരുമാറ്റത്തിലും സൗമ്യഭാവം. പറയുന്നതെല്ലാം നല്ല കാര്യങ്ങള്‍ മാത്രം. നാട്ടുകാരുടെ പ്രശ്‌നങ്ങളെല്ലാം കണ്ടു, അറിഞ്ഞു. അഭിപ്രായം പറയണമെന്നു തോന്നുന്ന കാര്യങ്ങളിലെല്ലാം എല്ലാവര്‍ക്കും തൃപ്തികരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കും.

ഒരുതരത്തില്‍ പറഞ്ഞാല്‍ നേതൃത്വപരമായി കാര്യങ്ങള്‍ തീരുമാനിക്കാനും ചെയ്യാനും നാട്ടുകാര്‍ നാണുആശാനെ അനുവദിച്ചു. സാധാരണക്കാര്‍ അവരുടെ പ്രശ്‌നങ്ങളുമായി നാണുആശാനെ സമീപിച്ചുതുടങ്ങി.
തുലാമാസം മഴ പെയ്തില്ല. വേനലില്‍ വറ്റിത്തുടങ്ങിയ കിണറുകളും കുളങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കാന്‍ പറ്റാത്തവിധത്തിലായി. ചെമ്പഴന്തിയിലെ ജനങ്ങള്‍ വെള്ളത്തിനായി പലേടത്തും നടന്നു. എന്നിട്ടും ഫലമുണ്ടായില്ല.
വയല്‍വാരം വീടിന്റെ അടുത്ത് ഒരു കിണര്‍ കുഴിക്കണം. നാണു ആശാന്‍ തീരുമാനിച്ചു. നാട്ടുകാര്‍ വന്നെത്തി. കിണര്‍ കുഴിച്ചുതുടങ്ങി. വെള്ളം കണ്ടു. എല്ലാവര്‍ക്കും സന്തോഷമായി. ആവശ്യത്തിനുള്ള നല്ല ശുദ്ധജലം. ചെമ്പഴന്തി ദേശത്തെ പലരും അവിടെ വന്നു ജലമെടുത്തുകൊണ്ടുപോയിത്തുടങ്ങി. ജോലി കഴിഞ്ഞ് ആളുകള്‍ അവിടെ വന്നു കുളിച്ചു. കിണറിലെ വെള്ളം വറ്റുന്നില്ല. നല്ല ഉറവുണ്ട്.

കിണര്‍ കുഴിച്ച സ്ഥലം ഒരു ജന്മിയുടേതാണ്. കുളത്തൂരിലാണ് അയാള്‍ താമസം. നാട്ടുകാര്‍ തന്റെ സ്ഥലത്ത് സമ്മതം ചോദിക്കാതെ കിണര്‍ കുഴിച്ചതറിഞ്ഞ് ജന്മിക്ക് നീരസമായി. അയാള്‍ ആ സ്ഥലം മറ്റൊരാള്‍ക്ക് പാട്ടത്തിനു കൊടുത്തു.
ഭൂമി പാട്ടത്തിനെടുത്ത ആള്‍ പച്ചക്കറി കൃഷിക്കാരനായിരുന്നു. അയാള്‍ പച്ചക്കറിക്ക് നിലമൊരുക്കുമ്പോള്‍ കിണര്‍ മണ്ണിട്ടു മൂടി അതിനു മുകളിലും പച്ചക്കറി കൃഷി നടത്തി.

ജനങ്ങളുടെ വെള്ളത്തിനു വേണ്ടിയുള്ള നെട്ടോട്ടം വീണ്ടും തുടങ്ങി. അവര്‍ നാണു ആശാനെ സമീപിച്ചു വീണ്ടും കിണര്‍ കുഴിക്കണമെന്ന് ആവശ്യപ്പെട്ടു. മൂടിയ കിണര്‍ ജന്മിയുടെ സമ്മതമില്ലാതെ വീണ്ടും കുഴിക്കാന്‍ പറ്റില്ല. നാണു ആശാന്‍ തല്ക്കാലം ജനങ്ങളെ സമാധാനിപ്പിച്ചു തിരിച്ചയച്ചു.
കിണര്‍ മൂടിയതറിഞ്ഞ് ജന്മി സന്തോഷിച്ചു. എന്നാല്‍ പച്ചക്കറി കൃഷി തുടങ്ങിയ പാട്ടക്കാരന് അത്ര സന്തോഷമില്ല. വിളവ് വേണ്ടത്രയില്ല. നഷ്ടവുമുണ്ടായി.
കുളത്തൂരില്‍ താമസിച്ചിരുന്ന ജന്മിയുടെ കിണറില്‍ ഒരു എലി വീണു ചത്തു. വെള്ളം കുടിക്കാന്‍ എടുക്കാന്‍ പറ്റാതായി. എലിയെ എടുത്തു മാറ്റി വെള്ളം മുഴുവന്‍ കോരി പുറത്തുകളഞ്ഞു. നല്ല ജോലിയായി. ചിലവും ചെയ്യേണ്ടിവന്നു. രണ്ടു ദിവസം കഴിഞ്ഞില്ല കിണറില്‍ ഒരു തവള ചത്തു പൊങ്ങി. കിണര്‍ ശുദ്ധീകരിക്കേണ്ടിവന്നു. അധികദിവസം ജന്മിക്ക് സമാധാനിക്കാന്‍ പറ്റിയില്ല. കിണറില്‍ ഒരു പാമ്പു കിടന്നു പുളയുന്നു.
ജന്മി ജ്യോതിഷിയെ സമീപിച്ചു വിഷമങ്ങള്‍ അറിയിച്ചു. ജ്യോതിഷി ജന്മിയോടു ചോദിച്ചു
”നിങ്ങള്‍ ആരുടെയെങ്കിലും കുടിവെള്ളം മുടക്കിയിട്ടുണ്ടോ?”
നാണു ആശാന്‍ കുഴിപ്പിച്ച കിണര്‍ പാട്ടക്കാരന്‍ മണ്ണിട്ടുമൂടിയ കാര്യം ജന്മി അപ്പോഴാണ് ഓര്‍ത്തത്. ആ സ്ഥലം പാട്ടത്തിനു കൊടുത്തതും കിണര്‍ മൂടിയതും തെറ്റായിപ്പോയി എന്നു ജന്മി സമ്മതിച്ചു. സ്വന്തം വീട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകണമെങ്കില്‍ മൂടിയ കിണര്‍ വീണ്ടും കുഴിക്കണം. ചെമ്പഴന്തിയിലെ നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ജന്മി തയ്യാറായി.
നാട്ടുകാരുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കപ്പെട്ടതില്‍ എല്ലാവരും സന്തോഷിച്ചു.

Author

Scroll to top
Close
Browse Categories