ശ്രീനാരായണഗുരുദേവ കഥകൾ

നാണു ചട്ടമ്പി

പഠിക്കാനായി മറ്റൊരു നാട്ടില്‍ എത്തിയിരിക്കുകയാണ്. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനെപ്പറ്റി പറഞ്ഞുകേട്ടപ്പോള്‍ അല്പം ഭയംതോന്നി. എന്നാല്‍ അദ്ദേഹം സംസ്‌കൃതം പഠിച്ചതിന്റെ കാരണങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ബഹുമാനം വര്‍ദ്ധിച്ചു. ചെറുപ്പത്തില്‍ കഥകളിക്കമ്പക്കാരനായിരുന്നു രാമന്‍പിള്ള. കഥകളിയില്‍ നല്ല പരിശീലനം നേടി. …

രണ്ടിലൊന്ന് ഇവിടെ നില്‍ക്കട്ടെ

മരുമകനെ ഉപരിവിദ്യാഭ്യാസത്തിന് അയക്കണം. കൃഷ്ണന്‍ വൈദ്യര്‍ കുറേ ദിവസങ്ങളായി അതേപ്പറ്റിയാണ് ആലോചിക്കുന്നത്. മലയാളവും സംസ്‌കൃതവും തമിഴും നാണുവിന്നറിയാം. സാധാരണനിലയിലുള്ള ഒരു അദ്ധ്യാപകന്‍ പോരാതെ വരും. നാണുവിന്റെ ഗുരുനാഥന്‍ മഹാപണ്ഡിതനും ജ്ഞാനിയുമായിരിക്കണം. എങ്കിലേ പഠിക്കാന്‍ താല്പര്യമുണ്ടാവുകയുള്ളു.അങ്ങനെ …

ഒരു കത്തും മറുപടിയും

വയല്‍വാരം വീട്ടിലേക്ക് ഒരു കത്തു വന്നു. പണ്ഡിതനും സാഹിത്യരസികനുമായ കൃഷ്ണന്‍ വൈദ്യനുള്ള കത്താണ്. കത്തയച്ചിരിക്കുന്നത് പരവൂര്‍ കേശവനാശാന്‍ എന്ന പണ്ഡിതനാണ്. സംസ്‌കൃതത്തിലാണ് കത്തെഴുതിയിരിക്കുന്നത്. അക്കാലത്ത് പണ്ഡിതന്മാര്‍ക്കിടയിലെ ഒരു സാഹിത്യവിനോദമായിരുന്നു വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കത്തെഴുത്ത്. പാണ്ഡിത്യം …

പട്ടാഭിഷേകം

കീര്‍ത്തനങ്ങളും ശ്ലോകങ്ങളും നാരായണീയം തുടങ്ങിയ കാവ്യങ്ങളും മധുരസ്വരത്തില്‍ ആലപിക്കും. എന്തും മനഃപാഠമാക്കാനുള്ള എളുപ്പവിദ്യയായിരുന്നു ഉറക്കെയുള്ള ചൊല്ലല്‍. ഒന്നോ രണ്ടോ തവണ കേട്ടുകഴിയുമ്പോള്‍ നാണു അത് പഠിച്ചിരിക്കും. അനന്തരവന്റെ ഈ സിദ്ധി മനസ്സിലാക്കിയ കൃഷ്ണന്‍ വൈദ്യര്‍ …

പുസ്തക കച്ചവടവും വായനയും

ഒരു ദിവസം ഒരു തമിഴ് പണ്ഡിതന്‍ കൃഷ്ണന്‍ വൈദ്യരെ കാണുവാന്‍ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു.ഏതു പുസ്തകം എവിടെ കണ്ടാലും അതൊന്നു കൈയിലെടുക്കണം, തുറന്നുനോക്കണം, വായിക്കണം. അതാണ് ശീലം. നാണു പതുക്കെ തമിഴ് …

അമ്മ സ്‌നേഹത്തണല്‍

അമ്മ സ്‌നേഹമായിരുന്നു. എന്നും തണലായിരുന്നു. ഏതു കുസൃതിയും ക്ഷമിക്കുന്ന വാത്സല്യമായിരുന്നു.ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ അമ്മ മകനെ കൂടെ കൊണ്ടുപോകും. അമ്മയില്‍നിന്നും ലഘുകീര്‍ത്തനങ്ങള്‍ പഠിച്ചു. അമ്മയുടെ സ്വരത്തോടൊപ്പം മകന്റെ മധുരസ്വരവും ക്ഷേത്രമുറ്റങ്ങളില്‍ ഉയര്‍ന്നു. കൂടെയുള്ളവര്‍ക്കും അത് ആനന്ദം …

ക്ഷേത്രത്തിനകത്ത് കയറിക്കിടന്നു

പള്ളിക്കൂടത്തില്‍ പോവുന്നില്ല. എന്നാല്‍ വെറുതെ ഇരിക്കാനുമാവില്ല. വയലില്‍ ജോലിക്കാര്‍ക്കൊപ്പം ചേരും. പറമ്പില്‍ പലതരം വിളവുകള്‍ നട്ടുവളര്‍ത്തി. കാലി മേയ്‌ച്ചും അവയെ പരിചരിച്ചും കഴിഞ്ഞു. വീട്ടിലും പരിസരത്തുമായി പല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും മനസ്സ് പലേടത്തും പറന്നുനടക്കുകയാണ്. …

തെളിച്ച വഴിയേ നടന്നില്ലെങ്കില്‍ നടന്ന വഴിയേ തെളിക്കുക

ഒരു ദിവസം കാളപൂട്ടുകാരില്‍ ഒരാള്‍ ജോലിക്കെത്തിയില്ല. അതിരാവിലെ തന്നെ വയല്‍വാരത്ത് എത്തി കൃഷ്ണന്‍ വൈദ്യരെ കണ്ടു പറഞ്ഞിരുന്നു. ഇന്ന് ജോലിക്ക് വരാന്‍ പറ്റില്ല എന്ന്. കാലത്തുതന്നെ കാളകളെയെല്ലാം തെളിച്ചുകൊണ്ട് വയലിലെത്തിയതാണ്. ജോലിക്കാര്‍ കാളകളെ നുകത്തില്‍ …

ദയ സ്‌നേഹം തന്നെ

കൃഷിപ്പണി നടക്കുമ്പോള്‍ വയലില്‍ പോവുന്നത് നാണുവിന് വളരെ സന്തോഷമുള്ള കാര്യമാണ്. കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കുകയില്ല.ഒരു ദിവസം വയലില്‍ ചെന്നപ്പോള്‍ ജോലിക്കാരന്‍ കാളയെക്കൊ ണ്ട് നിലം ഉഴുതിടുകയാണ്. കഴുത്തിനു മുകളില്‍ നുകംവെച്ച ഇരട്ടക്കാളകള്‍ തലയാട്ടി ഒരേ …

പഠനം രസകരമാക്കല്‍

ചെമ്പഴന്തിയിലെ ആളൊഴിഞ്ഞ വഴിയിലൂടെ കണ്ണങ്കര എഴുത്തുകളരിയാശാന്‍ മൂത്തപിള്ള നടന്നുപോവുന്നു. പിന്നാലെ രണ്ടു സഹായികളുമുണ്ട്. അത് പതിവാണ്. എവിടെ പോകുമ്പോഴും രണ്ടോ മൂന്നോ പേര്‍ കൂടെ കാണും.പുല്ലുകള്‍ വളര്‍ന്നു പടര്‍ന്നുകിടക്കുന്ന സ്ഥലം. പശുക്കളും കിടാങ്ങളും നല്ല …

Scroll to top
Close
Browse Categories