ശ്രീനാരായണഗുരുദേവ കഥകൾ

ജനങ്ങള്‍ക്കൊപ്പം

കുളത്തൂരില്‍ താമസിച്ചിരുന്ന ജന്മിയുടെ കിണറില്‍ ഒരു എലി വീണു ചത്തു. വെള്ളം കുടിക്കാന്‍ എടുക്കാന്‍ പറ്റാതായി. എലിയെ എടുത്തു മാറ്റി വെള്ളം മുഴുവന്‍ കോരി പുറത്തുകളഞ്ഞു. നല്ല ജോലിയായി. ചിലവും ചെയ്യേണ്ടിവന്നു. രണ്ടു ദിവസം …

നാണു ആശാന്‍

ഭക്തിഭാവത്തിനു മാറ്റമൊന്നുമില്ല. പുതുപ്പള്ളിയിലേക്ക് പഠനത്തിനായി പോകുമ്പോഴുണ്ടായിരുന്നതില്‍നിന്നും അല്പം വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ കാണാനുണ്ട്. രണ്ടുവര്‍ഷം വീട്ടില്‍നിന്നും മാറിനിന്നതാണ്. വാരണപ്പള്ളിയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ രണ്ടോ മൂന്നോ വാക്കുകളിലാണ് ഉത്തരം പറയുക. ഒരു സന്ന്യാസിയെപ്പോലുള്ള പെരുമാറ്റം.ഈ പ്രായത്തിലുള്ള യുവാക്കള്‍ …

വാരണപ്പള്ളിയില്‍ നിന്നും ചെമ്പഴന്തിയിലേക്ക്

പഠിക്കാനുള്ള താല്പര്യം മറച്ചുവെച്ചില്ല. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനോട് എന്തു സംശയം ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ ചോദ്യങ്ങള്‍ക്കെല്ലാം ആശാന്‍ അനുകൂല മറുപടിയും നല്‍കുമായിരുന്നു. എഴുത്തുകളരിയില്‍ കാവ്യം, നാടകം, അലങ്കാരം എന്നീ വിഭാഗങ്ങളിലെല്ലാം മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ നാണു …

ആശാന്റെ ഉപദേശം

അര്‍ഹതയുള്ളതോ ആവശ്യമുള്ളതോ ആയവര്‍ക്കാണ് ദാനം നല്‍കേണ്ടത്. വിദ്യാദാനവും അതുപോലെ തന്നെയായിരിക്കണം. നിറഞ്ഞ പാത്രത്തില്‍നിന്ന് ശൂന്യമായ പാത്രത്തിലേക്കാണ് ഒഴിക്കേണ്ടത്. എത്ര ഒഴിച്ചുകൊടുത്താലും പിന്നെയും നിറഞ്ഞു തന്നെയിരിക്കുന്ന പാത്രമാണ് ഗുരുനാഥന്‍. ഒഴിച്ചുകൊടുക്കുന്തോറും ഉള്ളതിലധികമായി പെരുകുന്നതാണ് വിദ്യ.കുമ്മമ്പള്ളി രാമന്‍പിള്ള …

അദ്ദേഹം

കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയില്‍ ചെന്നുചേര്‍ന്ന ദിവസം തന്നെ ആശാന്‍ തനിക്കുമാത്രം വിളിക്കാനുള്ള ഒരു പേര് നാരായണന് നല്‍കിയിരുന്നു. നാണന്‍. നാരായണന്‍ ചുരുങ്ങി നാണനായപ്പോള്‍ ആശാന്റെ മനസ്സില്‍ ശിഷ്യനോടുള്ള ആദ്യ മമതയാണ് അങ്ങനെയൊരു പേര് …

ശക്തനും സൗമ്യനും

എവിടെയും ശക്തിയുള്ളവന് അധികാരം സ്ഥാപിക്കാനുള്ള ആവേശമാണ്. അങ്ങനെയല്ല വേണ്ടത് എന്നു പറയാം പക്ഷെ പ്രയോഗത്തില്‍ വരുത്താനാണ് പ്രയാസം. മനുഷ്യരുടെ കാര്യത്തില്‍ ശക്തിയുള്ളവനാണ് അധികാരിയായിത്തീരുന്നത്. രാജാവ് ശക്തനല്ലെങ്കില്‍ രാജ്യം നശിക്കും. മൃഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ശക്തന്‍ തന്നെയാണ് …

ഗുരുവും ശിഷ്യനും

കുമ്മമ്പള്ളി രാമന്‍പിള്ള ആശാനും നാണുവും ഗുരുവും ശിഷ്യനുമാണ്. എന്നാല്‍ ഗുരു ശിഷ്യനെയും ശിഷ്യന്‍ ഗുരുവിനെയും പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നതിനാല്‍ ഇളയ സഹോദരനോടെന്നപോലെയാണ് ആശാന്‍ ശിഷ്യനോട് പെരുമാറിയിരുന്നത്. രാമായണവായനയുടെ അവസാനഭാഗമായ പട്ടാഭിഷേകം വിപുലമായ നിലയില്‍ നടത്തുന്ന സ്ഥലങ്ങളില്‍നിന്നും …

മാറ്റത്തിന്റെ കേന്ദ്രബിന്ദു

കുമ്മമ്പള്ളി കളരിയില്‍ ആശാനറിയാതെ ഒരു ഈച്ചപോലും പറക്കുകയില്ല എന്നാണ് കുട്ടികള്‍ ഭയത്തോടെ പറയുക. അത്രയും ശ്രദ്ധയുണ്ട് ആശാന്. അച്ചടക്കത്തിലും പഠനത്തിലും കുട്ടികള്‍ എന്നും മുന്നിലാവണം എന്നാണ് ആശാന്റെ ചിന്ത. എന്നാല്‍ പല കാലങ്ങളിലായി പല …

പശുവും കറവക്കാരനും

വാരണപ്പള്ളിയില്‍ കറവപ്പശുക്കളുണ്ട്. വീട്ടാവശ്യത്തിന് പാല്‍ കറന്നെടുക്കാന്‍ കിട്ടന്‍ എന്ന ജോലിക്കാരനുമുണ്ട്. കിട്ടനുമായി നാണു ചങ്ങാത്തത്തിലാണ്. ഉള്ളുതുറന്നു സംസാരിക്കും. ഒരുദിവസം കിട്ടന്‍ ഒരു പരാതിയുമായാണ് വന്നത്.”ഇപ്പോള്‍ പ്രസവിച്ച ചുവന്ന പശു പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ല. പിന്‍കാലുകൊണ്ട് …

പഠിക്കലും പഠിപ്പിക്കലും

എഴുത്തുകളരിയില്‍ ജാതിഭേദമനുസരിച്ചാണ് കുട്ടികള്‍ ഇരിക്കുക. ജാതിയില്‍ ഉയര്‍ന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് ഇരിപ്പുപലക. അതില്‍ താഴെയുള്ളവര്‍ക്ക് പുല്ലുപായ. അതിലും താഴെയുള്ളവര്‍ക്ക് ഓലക്കീറ്.നാണു വന്നതോടുകൂടി അതിനൊരു മാറ്റം വന്നു. ആദ്യത്തെ ദിവ സം പലകയിലിരുന്ന നാണുവിനെ ജാതിപറഞ്ഞ് മാറ്റിയിരുത്തിയത് …

Scroll to top
Close
Browse Categories