പുസ്തക പരിചയം

ചില്ലു ചതുരങ്ങളില്‍ ഒരു പോരാളി

ഗിരിജാവല്ലഭന്റെ ‘ചില്ലുചതുരങ്ങള്‍’ പതിനാല് ചെറുകഥകളുടെ ഒരു സമാഹാരമാണ്. വായനക്കാരനെ മനംപുരട്ടുന്ന അവസ്ഥയിലേക്ക് നയിക്കാത്ത കഥകള്‍. കഥകളെ വാണിജ്യവല്‍ക്കരിക്കുന്ന ഒരു പ്രവണത മുഖ്യധാരയിലുള്ള ചില ആനുകാലികങ്ങളില്‍ കണ്ടുവരുന്നുണ്ട്. കഥയെ വിഷ്വലൈസ് ചെയ്തുകൊണ്ട് സിനിമാ കമ്പോളങ്ങള്‍ക്ക് വേണ്ടിയോ …

മനുഷ്യമുഖമുള്ള ഒരു സന്യാസിയുടെ ജീവിതയാത്ര

താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കാളും പുരാതനമായ സംസ്കാരവും ദർശനസമ്പത്തുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്തു മറ്റെങ്ങുമില്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ചത്‌. തന്റെ തുടർച്ചയായുള്ള ലോകസഞ്ചാരത്തെപ്പറ്റി യതി ഇങ്ങനെ പറഞ്ഞു. ” ഞാനെന്തിനാണ് …

ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനം

ആദ്ധ്യാത്മികതയുടെമനഃശാസ്ത്രപരമായ പ്രയോജനം ഗുരു നിത്യചൈതന്യയതി നാരായണഗുരുവിന്റെ ഏതാനും കൃതികള്‍ക്കെഴുതിയ വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും സമാഹരിച്ച് ഒരൊറ്റ വാല്യം പ്രസിദ്ധീകരിക്കാന്‍ പ്രണത ബുക്സിന്റെ ഉടമയായ ശ്രീ. ഷാജി ജോര്‍ജ്ജ് തീരുമാനിച്ചതില്‍ വളരെധികം സന്തോഷമുണ്ട്. ഗുരു നിത്യയോടൊത്ത് അദ്ദേഹത്തിന്റെ …

ആശാൻ കവിതയിലെ ബുദ്ധദർശനം

കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്‌തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്‌തകത്തെ വേറിട്ടതാക്കുന്നു. ജീവിതം …

‘ലൂണ’ വെറുമൊരു പൂച്ചയല്ല

ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ …

ഗുസ്തി: വികാരവും ആവേശവും

ലോഗോസ് ബുക് സ് പ്രസിദ്ധീകരിച്ച ഇടക്കുളങ്ങര ഗോപന്റെ പുതിയ നോവൽ കറണ്ട് മസ്താൻ ഗുസ്തിയുടെ ആവേശത്തിലേക്ക് വായനയെ നാട്ടി നിർത്തുന്നു ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥ.ഗുസ്തിയുടെ ഈറ്റില്ലമായിരുന്ന കൊല്ലം ജില്ലയിലെ ഗുസ്തിക്കാരുടെ …

അക്ഷരോദകം

ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരു നിത്യചൈതന്യയതി വിവിധ പത്രമാസികകളില്‍ എഴുതിയതും …

ഹൃദയബന്ധങ്ങളുടെ പച്ച

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ തമ്മില്‍ ചെസ്സ് കളിക്കുന്ന രംഗമുണ്ട്. കുതിരയെ വീഴ്ത്തി ആനയെ വരുത്തി മന്ത്രിയെയും വീഴ്ത്തി ഒടുക്കം രാജാവ് തനിച്ചാവുന്നു. കേണലെ രാജാവ് തനിച്ചായല്ലോ എന്ന അഹല്യയുടെ ചോദ്യത്തിന് ഇപ്പോള്‍ …

ദാർശനിക ഗരിമയും ഹൃദയാനുഭവവുമാകുന്ന ജീവിതമെഴുത്ത്

ദസ്തയവ്സ് കിയുടെ ജീവിതത്തേയും സർഗാത്മകതയേയും അപഗ്രഥിച്ച് കൊണ്ടുള്ള എണ്ണമറ്റ പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.’ അവയിൽ നിന്നും വേറിട്ട് നിൽക്കുന്ന ആഖ്യാന സ്വരതയും ലാവണ്യവും’ പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവലിനെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നു. ചുഴികളും മലരികളും …

ജനശബ്ദത്തിന്റെ’മാറ്റൊലി’

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയും തൊഴിലാളികൾക്ക് അക്ഷര വെളിച്ചമേകാൻ ‘തൊഴിലാളി’ എന്ന പത്രം ആരംഭിക്കുകയും ചെയ്ത വാടപ്പുറം പി.കെ ബാവയുടെ പൗത്രനായ രമേശ്ബാബുവിന്റെ എഴുത്തുവഴിയിൽ …

Scroll to top
Close
Browse Categories